ഹൈദരാബാദ്: ഐ.എസ്.എല്‍ ടീം കേരള ബ്ളാസ്റ്റേഴ്സിന്‍െറ 20 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കാനൊരുങ്ങി ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍. നിലവില്‍ 40% ഓഹരിയുള്ള സചിന് ഇതോടെ 60 ശതമാനം സ്വന്തമാകും. ഇതു സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണു സൂചന. എകദേശം 75-85 കോടി രൂപയാണ് 20% ഓഹരിയുടെ മൂല്യം.
200 കോടി വിലമതിക്കുന്ന കേരള ബ്ളാസ്റ്റേഴ്സ് ടീമിന്‍െറ 60% ഓഹരി ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.വി.പി ഗ്രൂപ്പിന്‍െറ ഉടമസ്ഥതയിലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ പി.വി.പി ഗ്രൂപ്പ് ഓഹരി വില്‍പനക്കായി ശ്രമം തുടങ്ങിയിരുന്നു. 20% ഓഹരി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പും വാങ്ങും. ശേഷിക്കുന്ന 20% പി.വി.പി ഗ്രൂപ്പിന്‍െറ കൈവശം തന്നെയാകും.
ടീമിന്‍െറ ഉടമസ്ഥാവകാശത്തില്‍ ഭൂരിഭാഗവും സചിനിലേക്ക് എത്തുന്നതോടെ ടീമിന്‍െറ ബ്രാന്‍ഡ് മൂല്യം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.