ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ തുടരുന്ന മൂടൽ മഞ്ഞും അന്തരീക്ഷ മലിനീകരണവും കാരണം രണ്ടാം ദിനത്തിന് പിന്നാലെ ലങ്കൻ താരങ്ങൾ വീണ്ടും മാസ്കുകൾ അണിഞ്ഞു.
രണ്ടാം ഇന്നിങ്സിൽ ഫീൽഡിങ്ങിനിറങ്ങിയ ലങ്കൻ പടയിൽ നിന്നും സുരങ്ക ലക്മൽ ഗ്രൗണ്ടിൽ ചർദ്ദിക്കുകയും കളിക്കാനാവാതെ പവലിയനിലേക്ക് പോവുകയും ചെയ്തു.
ലങ്കക്ക് വേണ്ടി 164 റൺസെടുത്ത ദിനേഷ് ചണ്ഡിമൽ ബാറ്റ് ചെയ്യുേമ്പാൾ മാസ്ക് ധരിച്ചിരുന്നില്ലെങ്കിലും ഫീൽഡിങ്ങിന് മാസ്കണിഞ്ഞാണ് എത്തിയത്. വിക്കറ്റ് കീപ്പർ ഡിക്വെല്ലയാണ് ഇത് വരെ മലിനീകരണം പ്രതിരോധിക്കാൻ മാസ്ക് ധരിക്കാത്ത ലങ്കൻ താരം.
ഒന്നാം ഇന്നിങ്സിൽ ശ്വാസോച്ഛാസത്തിന് തടസ്സമുണ്ടെന്ന് കാട്ടി ലങ്കൻ താരങ്ങൾ പരാതിപ്പെട്ടതിനാൽ കളി പല തവണ തടസ്സപ്പെട്ടിരുന്നു. മൂന്നാം ദിനം ഇന്ത്യൻ താരങ്ങളും മാസ്കുകൾ ധരിച്ചാണ് ഗ്രൗണ്ടിലെത്തിയത്.
അന്തരീക്ഷ മലിനീകരണം നേരിടുന്ന ഡൽഹിയിൽ കാലാവസ്ഥ പരിഗണിച്ചായിരിക്കും ഭാവിയിൽ മാച്ചുകൾ സംഘടിപ്പിക്കുകയെന്ന് ബി.സി.സി.െഎ പറഞ്ഞു.
നമ്മുടെ രാജ്യത്ത് നടക്കുന്ന ഒരു മാച്ചിൽ അന്തരീക്ഷ മലിനീകരണം മൂലം മാസ്കുകൾ അണിഞ്ഞ് താരങ്ങൾ ഗ്രൗണ്ടിലെത്തേണ്ട അവസ്ഥ ലജ്ജാവഹമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.