ന്യൂഡല്‍ഹി: ക്രീസില്‍നിന്ന് പടിയിറങ്ങിയെങ്കിലും ട്വീറ്റുകള്‍കൊണ്ട് സിക്സറും ബൗണ്ടറിയും പറത്തുന്നതില്‍ മിടുക്കനാണ് വീരേന്ദര്‍ സെവാഗ്. കുറിക്കുകൊള്ളുന്ന ചെറുവാക്കുകളില്‍ വലിയ കാര്യങ്ങളും തമാശകളും പങ്കുവെച്ച് സമൂഹമാധ്യമങ്ങളില്‍ ഹിറ്റാവുന്ന സെവാഗ് കഴിഞ്ഞദിവസവും പറത്തി ഒരു പടുകൂറ്റന്‍ സിക്സര്‍. ഇക്കുറി ക്രീസിലും ട്വീറ്റിലുമല്ല, കമന്‍ററി ബോക്സിലായിരുന്നുവെന്ന് മാത്രം. ആസ്ട്രേലിയന്‍ ഓപണ്‍ ടെന്നിസില്‍ റോജര്‍ ഫെഡറര്‍-റാഫേല്‍ നദാല്‍ ഫൈനല്‍ കഴിഞ്ഞതിനു പിന്നാലെയായിരുന്നു ട്വന്‍റി20യില്‍ ഇംഗ്ളണ്ടിനെതിരെ ഇന്ത്യന്‍ ജയം. പ്രായത്തെ തോല്‍പിച്ച ഫെഡറര്‍-നദാല്‍ പോരാട്ടത്തിന്‍െറ ആവേശത്തിലലിഞ്ഞ ആരാധകരെ ഒരു വരികൊണ്ട് ക്രിക്കറ്റിലേക്കത്തെിച്ചു സെവാഗ്. അവസാന ഓവറുകളിലെ കൈ്ളമാക്സിലൂടെ കളി ഇന്ത്യക്ക് സമ്മാനിച്ച നെഹ്റയെയും ജസ്പ്രീത് ബുംറയെയും ‘ആശിഷ് ഫെഡററും ജസ്പ്രീത് നദാലും’ എന്ന് വിശേഷിപ്പിച്ച സെവാഗിന്‍െറ പരാമര്‍ശം മിനിറ്റുകള്‍ക്കകം വൈറലുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.