കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ജയത്തിനിടെ പുതിയ നേട്ടം കൈവരിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്ത് വിജയികളായ അവസരങ്ങളില്‍ തന്‍റേതായ സംഭാവന കോഹ്ലി 4000 റണ്‍ കടത്തി. 82 റണ്‍സുമായായി കോഹ്‍ലി മത്സരത്തിൽ അജയ്യനായി നിലകൊണ്ടു.
സചിന്‍ ടെണ്ടുല്‍ക്കറും റിക്കി പോണ്ടിങ്ങും മാത്രമാണ് ഇക്കാര്യത്തില്‍ കോഹ്‍ലിക്ക് മുന്നിലുള്ളത്. വിജയകരമായ റണ്‍ വേട്ടയില്‍ 5490 റണ്‍സാണ് സച്ചിന്‍റെ ആകെ സംഭാവന. പോണ്ടിംഗിന്‍റേതാകട്ടെ 4186 റണ്‍സും. കരിയറിന്‍റെ മധ്യഘട്ടത്തിലായ കൊഹ്‍ലിക്ക് മുന്നില്‍ ഈ രണ്ട് റെക്കോഡുകളും തകർക്കാം. 100.2 ശരാശരിയാണ് കൊഹ്‍ലിക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.