വിജയ് ഹസാരെ ട്രോഫി: ജയം കളഞ്ഞുകുളിച്ച് കേരളം

ന്യൂഡൽഹി: വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളത്തിന് ഏഴു റൺസ് തോൽവി. ആദ്യം ബാറ്റുചെയ്ത ആന്ധ്ര 190 റൺസെടുത്ത് പുറത്തായപ്പോൾ കേരളത്തിന് 49.1 ഒാവറിൽ 183 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ബി. സുമന്ത് (79), രവി തേജ (44) എന്നിവരാണ് ആന്ധ്ര ബാറ്റിങ് നിരയിലെ ടോപ് സ്കോറർമാർ. എസ്. മിഥുൻ മൂന്നും സന്ദീപ് വാര്യർ, അക്ഷയ് ചന്ദ്രൻ, സചിൻ ബേബി എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ഒാപണർമാരായ അരുൺ കാർത്തിക് (32), ജലജ് സക്സേന (46) എന്നിവർ കേരളത്തിന് മികച്ച തുടക്കം തന്നെ നൽകി. സഞ്ജു സാംസൺ (6) എളുപ്പം മടങ്ങിയെങ്കിലും സചിൻ ബേബി (57), വി.എ. ജഗദീഷ് (28) പിടിച്ചുനിന്നു. നാലാമനായി സചിൻ പുറത്താവുേമ്പാൾ 170 റൺസുമായി കേരളം വിജയം ഉറപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ, ശേഷിച്ച ആറു വിക്കറ്റുകൾ 13 റൺസിനിടെ നഷ്ടമായതോടെ എതിരാളികൾപോലും ഞെട്ടി. കൂട്ടത്തകർച്ചയിൽ കേരളത്തിന് നാണംകെട്ട തോൽവി. സൽമാൻ നിസാർ (9), ഡാരിൽ ഫെരാറിയോ (1), അക്ഷയ് (2), ബേസിൽ തമ്പി (1), മിഥുൻ (0) എന്നിങ്ങനെയാണ് കേരള സ്കോറിങ്.
Tags:    
News Summary - vijay hazare trophy -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.