വിജയ് ഹസാരെ ട്രോഫി;കേരളത്തിന് ആശ്വാസ ജയം, ധോണിയും കൂട്ടരും ക്വാർട്ടറിൽ

ന്യൂഡൽഹി: തോറ്റു തോറ്റു നാണംകെട്ട കേരളത്തിന് അവസാന മത്സരത്തിൽ ജയം. വിജയ് ഹസാരെ ടൂർണമെൻറിലെ അവസാന മത്സരത്തിൽ ഹിമാചൽപ്രദേശിനെ 42 റൺസിന് തകർത്ത് കേരളം ആശ്വാസ ജയം കുറിച്ചു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിനായി ഒാപണർമാരായ മുഹമ്മദ് അസ്ഹറുദ്ദീൻ (73), വിഷ്ണു വിനോദ് (93), സചിൻ ബേബി (41), സഞ്ജു  സാംസൺ (51) എന്നിവർ തിളങ്ങിയപ്പോൾ നിശ്ചിത ഒാവറിൽ 297 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽ പൊരുതി നോക്കിയെങ്കിലും 255 റൺസിന് പുറത്താവുകയായിരുന്നു. കേരളത്തിനായി ഫാബിദ് അഹ്മദ് നാലു വിക്കറ്റ് വീഴ്ത്തി. 

ഝാർഖണ്ഡ് ക്വാർട്ടറിൽ
ഗ്രൂപ് ഘട്ട മത്സരങ്ങൾ അവസാനിച്ചപ്പോൾ പ്രമുഖർ ക്വാർട്ടർ കാണാതെ പുറത്ത്. മുംബൈയും ഡൽഹിയും പുറത്തായപ്പോൾ മഹേന്ദ്ര സിങ് ധോണിയും കൂട്ടരും ക്വാർട്ടറിൽ ഇടംനേടി. അവസാന മത്സരത്തിൽ ജമ്മു-കശ്മീരിനെതിരെ വിജയിക്കുകയും ഹൈദരാബാദ് സർവിസിനോട് തോൽവി വഴങ്ങുകയും ചെയ്തതോടെയാണ് ഝാർഖണ്ഡ് ക്വാർട്ടറിൽ കയറിയത്. നോക്കൗട്ടിൽ കർണാടക-ബറോഡ, തമിഴ്നാട്-ഗുജറാത്ത്, വിദർഭ^ഝാർഖണ്ഡ്, ബംഗാൾ-മഹാരാഷ്ട്ര എന്നിവർ ഏറ്റുമുട്ടും.

Tags:    
News Summary - vijay hazare trophy 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.