ലിങ്കൺ (ന്യൂസിലൻഡ്): അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിനും ഇംഗ്ലണ്ടിനും ജയം. ഗ്രൂപ് സിയിൽ ബംഗ്ലാദേശ് 66 റൺസിന് കാനഡയെ തോൽപിച്ചപ്പോൾ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് നമീബിയയെ തകർത്തു. ആദ്യം ബാറ്റ് ചെയ്ത് എട്ട് വിക്കറ്റിന് 264 റൺസെടുത്ത ബംഗ്ലാദേശ് എതിരാളികളുടെ ഇന്നിങ്സ് 198ൽ അവസാനിപ്പിക്കുകയായിരുന്നു.
സെഞ്ച്വറി നേടിയ തൗഹീദ് ഹൃദോയിയും ഒാൾറൗണ്ട് പ്രകടനം കാഴ്ചവെച്ച ആതിഫ് ഹുസൈനും (50 റൺസും അഞ്ച് വിക്കറ്റും) ആണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത്. നമീബിയയുടെ ഇന്നിങ്സ് ഒമ്പതിന് 196ൽ ഒതുക്കിയ ഇംഗ്ലണ്ട് പകുതിയിലധികം ഒാവറുകൾ ശേഷിക്കെ ലക്ഷ്യം കാണുകയായിരുന്നു. ക്യാപ്റ്റൻ ഹാരി ബ്രൂക്കും (59 നോട്ടൗട്ട്) വിൽ ജാക്സും (73 നോട്ടൗട്ട്) അർധ സെഞ്ച്വറി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.