കൊളേബാ: അവസാന മത്സരത്തിൽ ശ്രീലങ്കയെ അട്ടിമറിച്ച് സിംബാബ്വെ ചരിത്രം രചിച്ചു. അഞ്ചാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ മുൻ ലോകചാമ്പ്യന്മാരായ ശ്രീലങ്കയെ മൂന്നു വിക്കറ്റിന് തോൽപിച്ച് സിംബാബ്വെ 3^2ന് പരമ്പര സ്വന്തമാക്കി. 2009നു ശേഷം സിംബാബ്വെയുടെ ആദ്യ എവെ പരമ്പര നേട്ടമാണിത്. സിംബാബ്വെ ഒാപണർ ഹാമിൽട്ടൺ മസകഡ്സയാണ് മാൻ ഒാഫ് ദി സീരീസ്. സ്കോർ: ശ്രീലങ്ക 203/8. സിംബാബ്വെ 204/38.1ഒാവർ
11ാം റാങ്കുകാരായ സിംബാബ്വെ ദുർബലരായ സ്കോട്ട്ലൻഡിേനാടും അഫ്ഗാനിസ്താനോടും കീഴടങ്ങിയാണ് ശ്രീലങ്കൻ മണ്ണിലെത്തിയത്. ശ്രീലങ്കൻ ജയം പ്രവചിച്ചവരുടെ കണക്കുകൂട്ടൽ തെറ്റിച്ച് ആദ്യ മത്സരത്തിൽതന്നെ സിംബാബ്വെ ആറു വിക്കറ്റിന് വിജയിച്ചു. എന്നാൽ, അടുത്ത രണ്ടു മത്സരങ്ങൾ തുടർച്ചയായി ജയിച്ച് ശ്രീലങ്ക പരമ്പരയിലേക്ക് തിരിച്ചുവന്നു. നാലാം മത്സരം നാലു വിക്കറ്റിന് കൈക്കലാക്കി സന്ദർശകർ ഒപ്പമെത്തി. ഇതോടെ, അഞ്ചാം മത്സരം നിർണായകമാവുകയായിരുന്നു.
‘ഫൈനലിൽ ടോസ് നേടിയ സിംബാബ്വെ ആതിഥേയരെ ബാറ്റിങ്ങിനയച്ചു. ലങ്കൻ റൺവേട്ട 203 റൺസിന് അവസാനിച്ചപ്പോൾ ധനുഷ്ക ഗുണതിലകും(52), അസലെ ഗുണരത്നെയും (59) മാത്രമാണ് പിടിച്ചുനിന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെക്ക് ഒാപണർമാരായ ഹാമിൽട്ടൺ മസകഡ്സയും (73) സോളമൻ മിറെയും (43) മികച്ച തുടക്കം നൽകി. തരിസയ് മുസകണ്ട 37ഉം വാലറ്റത്തിൽ സിക്കന്ദർ റാസ 27ഉം റൺസെടുത്ത് ടീമിനെ വിജയിപ്പിക്കുകയായിരുന്നു. സിംബാബ്വെക്കായി സിക്കന്ദർ റാസ മൂന്നു വിക്കറ്റ് വീഴ്ത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏക ടെസ്റ്റ് 14ന് ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.