കളിക്കാൻ അനുമതി നൽകുന്നില്ല; ബി.സി.സി.ഐക്കെതിരെ ശ്രീശാന്ത് വീണ്ടും കോടതിയിൽ

കൊച്ചി: അന്തർദേശീയ മത്സരങ്ങളിൽ പെങ്കടുക്കാൻ എൻ.ഒ.സി അനുവദിക്കണമെന്ന് ക്രിക്കറ്റ് ബോര്‍ഡ് ഓഫ് ഇന്ത്യയോട് (ബി.സി.സി.ഐ) നിർദേശിക്കണമെന്നാവശ്യപ്പെട്ട് ക്രിക്കറ്റ് താരം ശ്രീശാന്ത് വീണ്ടും ഹൈകോടതിയിൽ. ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് വ്യക്തത വരുത്തൽ ഹരജി നൽകിയത്.

ഒത്തുകളിച്ചതിലൂടെ ക്രമക്കേട് കാണിച്ചെന്ന കുറ്റം ചുമത്തി ബി.സി.സി.ഐ ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ആഗസ്റ്റ് ഏഴിലെ ഉത്തരവിലൂടെ ഹൈകോടതി റദ്ദാക്കിയിരുന്നു. വിലക്ക് റദ്ദാക്കണമെന്ന ആവശ്യത്തിനൊപ്പം അന്തർദേശീയ മത്സരത്തിൽ പെങ്കടുക്കാൻ ബി.സി.സി.െഎ എൻ.ഒ.സി അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നതായി പുതിയ ഹരജിയിൽ പറയുന്നു. 

സ്കോട്ട്ലൻഡിൽ ഇൗ വർഷം ഏപ്രിലില്‍ ആരംഭിച്ച പ്രീമിയര്‍ ലീഗ് മത്സരത്തില്‍ െഗ്ലന്‍ റോഥ് ക്ലബിനുവേണ്ടി കളിക്കാന്‍ ക്ഷണമുണ്ടായിരുന്നു. പങ്കെടുക്കാന്‍ എന്‍.ഒ.സി ആവശ്യപ്പെട്ട് ബി.സി.സി.െഎക്ക് അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് എന്‍.ഒ.സി അനുവദിക്കാന്‍ ഉത്തരവിടണമെന്ന ആവശ്യംകൂടി ഉൾപ്പെടുത്തി ഹരജി നൽകിയത്. കേസ് അന്തിമവിധി പറയുേമ്പാൾ എൻ.ഒ.സി വിഷയംകൂടി ഉൾപ്പെടുത്താമെന്നാണ് കോടതി അന്ന് നിലപാട് അറിയിച്ചത്. 

െഗ്ലന്‍ റോഥ് ക്ലബ് അധികൃതർ വീണ്ടും കളിക്കാൻ ക്ഷണിച്ചിട്ടുണ്ടെന്ന് വ്യക്തത വരുത്തൽ ഹരജിയിൽ പറയുന്നു. ഏപ്രിലിൽ പ്രീമിയർ ലീഗ് ആരംഭിച്ചെങ്കിലും ഒക്ടോബർ ഒമ്പതിന് മാത്രമേ തീരൂ. ശേഷിക്കുന്ന മത്സരങ്ങളിൽ പെങ്കടുക്കാൻ ക്ഷണവും ആഗ്രഹവുമുണ്ട്. വിലക്ക് നീക്കിയുള്ള ഉത്തരവ് വന്നതിന് പിന്നാലെ കളിക്കാൻ സമ്മതം അറിയിച്ച് ക്ലബ് അധികൃതർക്ക് കത്തും എൻ.ഒ.സിയും നൽകണമെന്നാവശ്യപ്പെട്ട് ബി.സി.സി.െഎക്ക് അപേക്ഷയും അയച്ചിരുന്നു. എന്നാൽ, കോടതി പ്രത്യേകം പരാമർശിക്കാത്തതിനാൽ അപേക്ഷ ബി.സി.സി.െഎ പരിഗണിക്കില്ലെന്ന വിവരമാണ് ലഭിച്ചത്. എൻ.ഒ.സി ഇല്ലാതെ കളിക്കാൻ പോകാനാവില്ല. ഇൗ സാഹചര്യത്തിലാണ് വീണ്ടും കോടതിയെ സമീപിക്കുന്നതെന്നാണ് ഹരജിയിൽ പറഞ്ഞിട്ടുള്ളത്.
 

Tags:    
News Summary - s sreesanth on kerala highcourt against BCCI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT