ന്യൂഡൽഹി: ട്വൻറി20 ചരിത്രത്തിലെ രണ്ടാമത്തെ വേഗതയേറിയ സെഞ്ച്വറി സ്വന്തം പേരിലാക്കി ഋഷഭ് പന്ത്. മുഷ്താഖ് അലി ക്രിക്കറ്റിൽ ഹിമാചലിനെതിരായ മത്സരത്തിലായിരുന്നു ഡൽഹി ഒാപണർ 32 പന്തിൽ ശതകനേട്ടം സ്വന്തമാക്കിയത്. 30 പന്തിൽ സെഞ്ച്വറി തികച്ച വിൻഡീസ് താരം ക്രിസ് ഗെയ്ലിെൻറ റെക്കോഡിനു തൊട്ടു പിന്നിൽ പന്തുമെത്തി. െഎ.പി.എൽ മത്സരത്തിനിടെയായിരുന്നു ഗെയ്ലിെൻറ സെഞ്ച്വറി പ്രകടനം.
12 സിക്സും എട്ടു ഫോറുകളും അതിർത്തി കടത്തിയ പന്ത് 116 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ഡൽഹി പത്തു വിക്കറ്റിനാണ് ഹിമാചലിനെ വീഴ്ത്തിയത്. ഗൗതം ഗംഭീർ (30) പന്തിന് പിന്തുണ നൽകി. നോർത്ത് സോണിൽ 12 പോയൻറുമായി ഡൽഹിയാണ് ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.