ലാഹോർ: നീണ്ട ഇടവേളക്കുശേഷം സ്വന്തം മണ്ണിൽ വിരുന്നെത്തിയ അന്താരാഷ്ട്ര ക്രിക്കറ്റിൽ പാകിസ്താന് ജയത്തോടെ തുടക്കം. ലോക ഇലവനെതിരായ ട്വൻറി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വിദേശതാരങ്ങൾ അണിനിരന്ന ലോകഇലവനെ 20 റൺസിന് തോൽപിച്ചു.
ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ197 റൺസെടുത്തപ്പോൾ ലോകഇലവെൻറ പോരാട്ടം ഏഴു വിക്കറ്റ് നഷ്ടത്തിൽ 177 റൺസിൽ അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ 52 പന്തിൽ 86 റൺസെടുത്ത ബാബർ അഅ്സമാണ് മികച്ച ടോട്ടലിലേക്ക് നയിച്ചത്. അഹമ്മദ് ഷെഹ്സാദ് (39), ശുെഎബ് മാലിക്ക് (38) എന്നിവരും നന്നായി ബാറ്റ്വീശി. ഒാപണർ ഫഖർ സമാനും (8), ക്യാപ്റ്റൻ സർഫറാസ് അഹമ്മദും (4) ഒറ്റയക്കത്തിൽ പുറത്തായി.
ലോക ഇലവൻ ഇന്നിങ്സിൽ ഹാഷിം ആംല (26), ടിം പെയ്ൻ (25), ഫാഫ് ഡുപ്ലെസിസ് (29), ഗ്രാൻഡ് എലിയറ്റ് (14), തിസാര പെരേര (17), ഡാരൻ സമ്മി (29 േനാട്ടൗട്ട്) എന്നിവർ ബാറ്റ്ചെയ്തു. പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.