കറാച്ചി: പാകിസ്താൻ ഒാഫ് സ്പിന്നർ സഇൗദ് അജ്മൽ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കി. 2006 മുതൽ 2014 വരെ ടെസ്റ്റും 2008 മുതൽ 2015 വരെ ഏകദിനവും കളിച്ചിട്ടുള്ള 40കാരൻ ബൗളിങ് ആക്ഷൻ വിവാദത്തെ തുടർന്ന് ടീമിൽനിന്ന് പുറത്തായതിനെ തുടർന്ന് സജീവ ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
35 ടെസ്റ്റുകളിൽനിന്ന് 178 വിക്കറ്റുകളുമായി ഒരു ഘട്ടത്തിൽ പാക് ബൗളിങ്ങിനെ ഒറ്റക്ക് തോളിലേറ്റിയ അജ്മലിെൻറ ആക്ഷൻ 2014 ഗലെയിൽ ശ്രീലങ്കക്കെതിരായ മത്സരത്തിൽ രണ്ടാമതും സംശയകരമാണെന്ന് വിധിക്കപ്പെട്ടതോടെയാണ് തിരിച്ചടിയായത്. മാറ്റം വരുത്തിയ ആക്ഷനുമായി 2015ൽ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 113 ഏകദിനങ്ങളിൽ 184 വിക്കറ്റും നേടിയിട്ടുണ്ട് അജ്മൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.