ബഹാറൻപുർ/ബംഗളൂരു: െഎ.സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ജയിച്ച പാകിസ്താൻ ടീമിന് അനുകൂലമായി മുദ്രാവാക്യം വിളിെച്ചന്നാരോപിച്ച് മധ്യപ്രദേശിൽ 15 പേരെയും കർണാടകയിൽ നാലുപേരെയും അറസ്റ്റ് ചെയ്തു. മധ്യപ്രദേശിൽ അറസ്റ്റിലായവർക്കെതിരെയും കർണാടകയിൽ ഒരാൾക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി.
ലണ്ടനിൽ നടന്ന ൈഫനൽ മത്സരത്തിൽ 180 റൺസിന് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ക്രിക്കറ്റ് കളി നടന്ന ഞായറാഴ്ച രാത്രി മധ്യപ്രദേശിലെ ഷാഹ്പുരിനടുത്ത് മൊഹാദ് നഗരത്തിൽ ഏതാനുംപേർ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതായും പൊതുസ്ഥലത്ത് പടക്കങ്ങൾ പൊട്ടിച്ചതായും പറയുന്നു. ഇതോടെ സംഘർഷസാധ്യത കണക്കിലെടുത്ത് പൊലീസ് രംഗത്തിറങ്ങി.
സുഭാഷ് ലക്ഷ്മൺ കോലി എന്നയാളുടെ പരാതിയെ തുടർന്ന് 15 പേരെ അറസ്റ്റ് ചെയ്തതായി ഷാഹ്പുർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് സഞ്ജയ് പതക് പറഞ്ഞു. 19നും 35നും ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായത്. 124 എ (രാജ്യദ്രോഹക്കുറ്റം), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നിവയാണ് ഇവർക്കുമേൽ ചുമത്തിയത്. പ്രാദേശിക കോടതിയിൽ ഹാജരാക്കിയെങ്കിലും കോടതി ജാമ്യം അനുവദിക്കാത്തതിനാൽ ഇവരെ ജയിലിലടച്ചെന്നും പതക് അറിയിച്ചു. പിന്നീട് ജില്ല ജയിലിലേക്ക് മാറ്റി.
കർണാടകയിൽ കുടക് ജില്ലയിലെ സുന്തികൊപ്പ സ്വദേശികളായ റിയാസ് (21), സുഹൈർ (20), അബ്ദുൽ സമാൻ (21), ഹവേരി ജില്ലയിലെ സവനൂർ സ്വദേശി ഷബീർ അഹ്മദ് (35) എന്നിവരാണ് അറസ്റ്റിലായത്. ഷബീറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. പാക് ടീമിെൻറ വിജയം തെരുവിൽ പടക്കം പൊട്ടിച്ച് ആഘോഷിെച്ചന്ന് ആരോപിച്ച് സുന്തികൊപ്പയിലെ പ്രാദേശിക ബി.ജെ.പി നേതാവ് ചെങ്ങപ്പ പൊലീസിൽ പരാതി നൽകി. അന്നു രാത്രിതന്നെ മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മതവികാരം വ്രണപ്പെടുത്താനും സംഘർഷമുണ്ടാക്കാനും ശ്രമിെച്ചന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.
ഇവർ ഒരു രാഷ്ട്രീയ പാർട്ടിയിലും ഉൾപ്പെട്ടവരല്ലെന്ന് ഇൻസ്പെക്ടർ പറഞ്ഞു. പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തിയെന്നാരോപിച്ചാണ് ഷബീറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.