ട്വൻറി20 ത്രിരാഷ്ട്ര പരമ്പര:ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ

കൊളംബോ: ത്രിരാഷ്ട്ര ട്വൻറി20 പരമ്പരയിൽ ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ. രണ്ടു മത്സരങ്ങൾ ജയിച്ച ഇന്ത്യക്ക് ഇന്ന് ജയിക്കാനായാൽ മറ്റു സാധ്യതകൾക്കു കാത്തുനിൽക്കാതെ നേരിട്ട് ഫൈനലിലേക്ക് കയറാം. കടുവകൾക്കു മുന്നിൽ കളി കൈവിട്ടാൽ കലാശക്കൊട്ടിലെത്തുമോയെന്ന് റൺറേറ്റ് തീരുമാനിക്കും.

അപ്രതീക്ഷിത തോൽവിയോടെ പരമ്പരക്ക് തുടക്കംകുറിച്ച ഇന്ത്യൻപട പോരായ്മകൾ പരിഹരിച്ച് തിരിച്ചുവന്നിരുന്നു. രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെയും മൂന്നാം മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയെയും ആറു വിക്കറ്റിന് തോൽപിച്ചാണ് രോഹിത് സംഘത്തിെൻറ തിരിച്ചുവരവ്.

തിങ്കളാഴ്ച ലങ്കക്കെതിരായ മത്സരത്തിൽ യുവതാരം ശാർദുൽ ഠാകുർ മികച്ച പ്രകടനം കാഴ്ചവെച്ചത് ടീമിന് പ്രതീക്ഷനൽകുന്നു. നാലു വിക്കറ്റ് വീഴ്ത്തിയ താരത്തിെൻറ പ്രകടനത്തിൽ ശ്രീലങ്കയെ 152 റൺസിന് ഒതുക്കി. 
Tags:    
News Summary - nidahas trophy- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT