ഇസ്ലാമാബാദ്: പാകിസ്താൻ സൂപ്പർ ലീഗിൽ വാതുവെപ്പ് ആേരാപണ വിധേയനായ നാസിർ ജംഷാദിന് ഒരുവർഷം വിലക്ക്. പാക് ക്രിക്കറ്റ് ബോർഡാണ് നാസിർ ജംഷാദ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അന്വേഷണവുമായി സഹകരിക്കാതിരുന്നതോടെയാണ് താരത്തിനെതിരെ പെട്ടന്ന് നടപടിയെടുത്തതെന്നാണ് വിവരം. നേരത്തെ, പി.സി.ബിയുടെ അന്വേഷണത്തെ നാസിർ ജംഷാദ് തള്ളിയിരുന്നു. ഹാജരാക്കിയ വാട്സ്ആപ് ശബ്ദരേഖ, ക്രിക്കറ്റ് ബാറ്റ് വിൽപനയുമായി ബന്ധപ്പെട്ടതാണെന്നായിരുന്നു ജംഷാദിെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.