ഓക്ലാൻഡ്: 2000-2020 കാലത്തെ ഏറ്റവും മികച്ച കായിക മുഹൂർത്തം തെരഞ്ഞെടുക്കാനുള്ള ലോറസ് സ്പോർട്സ് അവാർഡിൽ സചിൻ ടെണ്ടുൽകറിന് വോട്ട് ചോദിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വ ിരാട് കോഹ്ലി. രണ്ട് പതിറ്റാണ്ട് കാലത്തെ ബെസ്റ്റ് സ്പോർട്ടിങ് മൊമൻറ് വിഭാഗത്തിൽ ഇടം പിടിച്ച സചിൻ ടെണ്ടുൽകറുടെ 2011 ലോകകപ്പ് വിജയ മുഹൂർത്ത ചിത്രം ട്വിറ്ററിൽ പങ്കുവെച്ചാണ് കോഹ്ലി േവാട്ട് അഭ്യർഥിക്കുന്നത്.
‘സുഹൃത്ത്, ടീം അംഗം, മാർഗദർശി, ഐക്കൺ... സചിൻ പാജിക്കായി വോട്ട് ചെയ്യൂ’ -കോഹ്ലി ആവശ്യപ്പെടുന്നു. നാമനിർദേശം ചെയ്യപ്പെട്ടവയിൽനിന്നും സചിേൻറത് ഉൾപ്പെടെ അഞ്ച് നിമിഷങ്ങളാണ് ചുരുക്കപ്പട്ടികയിലുള്ളത്. ആരാധകരുടെ വോട്ടിങ് കൂടി പരിഗണിച്ചാണ് ഫെബ്രുവരി 17ന് ബർലിനിൽ വിജയിയെ പ്രഖ്യാപിക്കുക. അതിനുമുമ്പുവരെ ആരാധകർക്ക് വോട്ട് ചെയ്യാം. ഫൈനലിൽ ഇന്ത്യ കിരീടമണിഞ്ഞ ശേഷം സചിനെയും തോളിലേറ്റി സഹതാരങ്ങളുടെ വിക്ടറി ലാപ്പാണ് പട്ടികയിൽ ഇടംനേടിയത്.
കാൽനഷ്ടമായിട്ടും കോമൺവെൽത്ത് ഗെയിംസിൽ മറ്റുള്ളവർക്കൊപ്പം മത്സരിച്ച് സ്വർണമണിഞ്ഞ ദക്ഷിണാഫ്രിക്കയുെട നതാലി ഡു ടോയ്റ്റ്, വിമാനദുരന്തത്തിനിരയായ ബ്രസീൽ ക്ലബ് ചാപ്പകോയൻസിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഗ്രൗണ്ടിൽ തിരിച്ചെത്തിയ അലൻ റഷൽ, മൈകൽ ഷൂമാക്കറിെൻറ മകൻ മിക്ക് ഷൂമാക്കർ, കൃത്രിമകാലുകളുമായി എവറസ്റ്റ് കീഴടക്കിയ ഷി ബൊയു എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.