ഐ.പി.എൽ താരലേലം ഇന്ന് കൊൽക്കത്തയിൽ; ഭാഗ്യം തേടി 332 താരങ്ങൾ

കൊൽക്കത്ത: കൂറ്റനടിക്കാരും വിക്കറ്റ് വേട്ടക്കാരുമായി കളി ഒറ്റക്ക് ജയിപ്പിക്കാൻ മിടുക്കുള്ളവരെല്ലാം ഇന്ന് ലേല മേശയിൽ. ഇന്ത്യൻ പ്രീമിയർ ലീഗ് 13ാം സീസണിെൻറ താരലേലത്തിൽ കോടികളുടെ കിലുക്കത്തിന് കാതോർത്ത് ക്രിക്കറ്റ് ആരാധകരും താരങ്ങളും. കൊൽക്കത്തയിലാണ് എട്ടു ടീമുകളും അവരുടെ വിളി കാതോർത്ത് 332 കളിക്കാരും, നിറഞ്ഞു തുളുമ്പുന്ന കോടികളുടെ കണക്കുമായി താരലേലം അരങ്ങേറുന്നത്. വ്യാഴാഴ്ച ഉച്ച 3.30ഓടെ താരലേലത്തിന് തുടക്കമാവും.

ഏതെങ്കിലും ഒരു ടീമിെൻറ ഭാഗമായി ഭാഗ്യം തെളിയാൻ കാത്തിരിക്കുന്ന പുതുമുഖങ്ങളും രാജ്യാന്തര പരിചയസമ്പത്തുമായി കോടികൾ വാരാൻ ഒരുങ്ങുന്നവരും ഉൾപ്പെെട സ്വദേശികളും വിദേശികളുമായി 332 താരങ്ങളാണ് ലേല പട്ടികയിലുള്ളത്. 186 ഇന്ത്യക്കാരും, 146 വിദേശികളും. ഇവരിൽ മൂന്നു പേർ അസോസിയേറ്റ് രാജ്യങ്ങളിൽനിന്നുള്ള താരങ്ങളാണ്. അതേസമയം, എട്ടു ടീമുകളിലായി ആവശ്യമുള്ളത് 73 താരങ്ങൾ മാത്രം.

2 കോടി/ 7 പേർ

രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള ഏഴു പേരും വിദേശികൾ. ഇന്ത്യക്കാരിൽ ഏറ്റവും ഉയർന്ന അടിസ്ഥാന വില റോബിൻ ഉത്തപ്പക്ക് (1.5 കോടി)

1.5 കോടി

1.5 കോടി അടിസ്ഥാന വില: ഒയിൻ മോർഗൻ ജാസൺ റോയ് ക്രിസ് മോറിസ് ക്രിസ് വോക്സ് ആഡം സാംപ ഷോൺ മാർഷ് ഡേവിഡ് വില്ലി കെയ്ൽ
അബോട്ട് കെയ്ൻ റിച്ചാഡ്സൺ റോബിൻ ഉത്തപ്പ.

ടീമുകൾ

ബാംഗ്ലൂർ റോയൽചലേഞ്ചഴ്സ്
നിലനിർത്തിയത് 13, ഇനി വേണ്ടത് 12 (6 ഇന്ത്യൻ, 6 വിദേശി)
ചെലവഴിച്ച തുക: 57.10 കോടി
പേഴ്സ് (അവശേഷിക്കുന്ന തുക): 27.90 കോടി

ഡൽഹി കാപിറ്റൽസ്
നിലനിർത്തിയത് 14 ഇനി വേണ്ടത് 11 (6 ഇന്ത്യൻ, 5 വിദേശി)
ചെലവഴിച്ച തുക: 57.15 കോടി
പേഴ്സ്: 27.85 കോടി

രാജസ്ഥാൻ റോയൽസ്
നിലനിർത്തിയത് 14 ഇനി വേണ്ടത് 11 (7 ഇന്ത്യൻ, 4 വിദേശി)
ചെലവഴിച്ച തുക: 56.10 കോടി
പേഴ്സ്: 28.90 കോടി

മുംബൈ ഇന്ത്യൻസ്
നിലനിർത്തിയത് 18 ഇനി വേണ്ടത് 7 (5 ഇന്ത്യൻ, 2 വിദേശി)
ചെലവഴിച്ച തുക: 71.95 കോടി
പേഴ്സ്: 13.05 കോടി

കിങ്സ് ഇലവൻ പഞ്ചാബ്
നിലനിർത്തിയത് 16 ഇനി വേണ്ടത് 9 (5 ഇന്ത്യൻ, 4 വിദേശി)
ചെലവഴിച്ച തുക: 42.30 കോടി
പേഴ്സ്: 42.70 കോടി

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
നിലനിർത്തിയത് 14 ഇനി വേണ്ടത് 11 (7 ഇന്ത്യൻ, 4 വിദേശി)
ചെലവഴിച്ച തുക: 49.35 കോടി
പേഴ്സ്: 35.65 കോടി

സൺറൈസേഴ്സ് ഹൈദരാബാദ്
നിലനിർത്തിയത് 18 ഇനി വേണ്ടത് 7 (5 ഇന്ത്യൻ, 2 വിദേശി)
ചെലവഴിച്ച തുക: 68.00 കോടി
പേഴ്സ്: 17.00 കോടി

ചെന്നൈ സൂപ്പർ കിങ്സ്
നിലനിർത്തിയത് 20 ഇനി വേണ്ടത് 5 (3 ഇന്ത്യൻ, 2 വിദേശി)
ചെലവഴിച്ച തുക: 70.40 കോടി
പേഴ്സ്: 14.60 കോടി

കേരളം

റോബിൻ ഉത്തപ്പ, സച്ചിൻ ബേബി, ജലജ് സക്സേന, വിഷ്ണു വിനോദ്, എസ്. മിഥുൻ എന്നീ കേരള താരങ്ങൾ ലേല മേശയിലുണ്ട്.

സഞ്ജു സാംസൺ (രാജസ്ഥാൻ), കെ.എം ആസിഫ് (ചെന്നൈ), സന്ദീപ് വാര്യർ (കൊൽക്കത്ത), ബേസിൽ തമ്പി (സൺറൈസേഴ്സ്), ദേവ്ദത്ത് പടിക്കൽ (ബാംഗ്ലൂർ) എന്നിവരെ ടീമുകൾ നേരത്തെ നിലനിർത്തി.

ലേലം വിളിക്കാൻ എഡ്മിഡസ്

ഇംഗ്ലീഷുകാരനായ ഹ്യൂ എഡ്മിഡസാണ് ഐ.പി.എൽ സീസൺ 13െൻറ ലേലംവിളിക്കാരൻ. രാജ്യാന്തര ലേലങ്ങളിൽ 35 വർഷത്തിലേറെ പരിചയം. 3000ത്തോളം ലേലങ്ങളുടെ നടത്തിപ്പുകാരനായി. ബ്രിട്ടനിലെ ഇൻറർനാഷനൽ ഫൈൻ ആർട്, ക്ലാസിക് കാർ, ചാരിറ്റി ഓക്ഷണർ ആയാണ് എഡ്മിഡസ് അറിയപ്പെടുന്നത്. കഴിഞ്ഞ സീസണിലാണ് എഡ്മിഡസ് ഐ.പി.എൽ ഓക്ഷണറായെത്തുന്നത്. പത്തുവർഷം ലേലം നിയന്ത്രിച്ച റിച്ചാർഡ് മാഡ്ലിയെ ഒഴിവാക്കിയാണ് ബി.സി.സി.ഐ എഡ്മിഡസുമായി കരാർ ഒപ്പിട്ടത്.

Tags:    
News Summary - IPL 2020 Star Auction today -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.