മുംബൈ: രാജ്യത്ത് കോവിഡ്-19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സമ്മർദത്തിന് വഴങ്ങി ബി.സി.സി.ഐ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) 13ാം സീസൺ ആരംഭം ഏപ്രിൽ 15ലേക്ക് മാറ്റി. മാർച്ച് 29ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ്അപ്പുകളായ ചെൈന്ന സൂപ്പർകിങ്സും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം നടത്താൻ നിശ്ചയിച്ചിരുന്നത്. രാജ്യതലസ്ഥാനത്ത് ഒരുതരത്തിലുള്ള കായിക മത്സരങ്ങളും സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് തീരുമാനം.
പൊതുജനാരോഗ്യവും ഓഹരി ഉടമകളുടെ ക്ഷേമവും ബി.സി.സി.ഐയെ സംബന്ധിച്ച് സുപ്രധാനമാണ്. ഈ സാഹചര്യത്തിൽ ആരാധകരുൾപ്പെടെ ഐ.പി.എല്ലുമായി സഹകരിക്കുന്ന എല്ലാവർക്കും സുരക്ഷിതമായ ക്രിക്കറ്റ് അനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യം. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുമായി സഹകരിച്ച് നീങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പ്രസ്താവനയിൽ അറിയിച്ചു.
ഏപ്രിൽ 15 വരെ വിദേശികൾക്കുള്ള വിസയിൽ കേന്ദ്ര സർക്കാർ നിയന്ത്രണമേർപ്പെടുത്തിയതുകൂടി കണക്കിലെടുത്താണ് തീരുമാനം. ഐ.പി.എല്ലിൽ വെടിക്കെട്ടുകൾ തീർക്കുന്ന വിദേശതാരങ്ങളുടെ അഭാവം ടൂർണമെൻറിെൻറ ശോഭ കെടുത്തുമെന്ന കണക്കുകൂട്ടലിലാണ് ലീഗ് നീട്ടിയത്. ഏപ്രിൽ 15ന് ടൂർണമെൻറ് തുടങ്ങിയാൽതന്നെ അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരങ്ങൾ നടത്തുകയെന്നാണ് വിവരം. അങ്ങനെ വന്നാൽ സ്പോൺസർഷിപ് ഇനത്തിലും ടിക്കറ്റ് വരുമാനത്തിലുമായി കോടിക്കണക്കിന് രൂപയാകും ഓരോ ടീമിനും നഷ്ടമാകുക.
ഒരുദിവസം രണ്ട് മത്സരങ്ങൾ വീതം കളിക്കുമോ അതോ കളികൾ കുറച്ച് വേറെ ഫോർമാറ്റിൽ ടൂർണമെൻറ് പൂർത്തിയാക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. മാർച്ച് 29ന് തുടങ്ങി മേയ് 24ന് അവസാനിക്കുന്ന രീതിയിൽ 56 ദിവസത്തെ ആേഘാഷമായി ഐ.പി.എൽ അണിയിച്ചൊരുക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. നിലവിൽ അഞ്ച് ദിവസങ്ങളിൽ മാത്രമാണ് രണ്ട് കളികളുള്ളത്. ഐ.പി.എൽ മേയ് 26ന് അപ്പുറത്തേക്ക് നീണ്ടാൽ വിദേശതാരങ്ങൾക്കും മറ്റും സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടി വരുന്നത് ഓരോ ടീമുകളുടെയും പ്രകടനത്തെ ബാധിക്കാനിടയുണ്ട്. സ്റ്റേഡിയങ്ങൾ വിട്ടുനൽകാൻ സംസ്ഥാന സർക്കാറുകൾ വിസമ്മതിക്കുന്നപക്ഷം ലഖ്നോ, രാജ്കോട്ട്, ഇൻഡോർ, റായ്പുർ, വിശാഖപട്ടണം എന്നിവിടങ്ങളിൽ മത്സരം നടത്താനാണ് പദ്ധതി. ഇതിനോടകം ഇന്ത്യയിൽ കോവിഡ് ബാധയെത്തുടർന്ന് ഒരാൾ മരിക്കുകയും 70 പോസിറ്റിവ് കേസുകൾ റിേപ്പാർട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.