ബംഗളൂരു: ഇടതടവില്ലാതെ പെയ്ത മഴയിൽ മുങ്ങി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് -രാജസ്ഥാൻ റോയൽസ് മത്സരം. മൂന്നര മണിക് കൂറിലേറെ വൈകിത്തുടങ്ങിയ മത്സരം അഞ്ച് ഒാവറായി നിശ്ചയിച്ചെങ്കിലും കളി പൂർത്തിയാക്കാനായില്ല.
ആദ്യം ബാറ ്റ് ചെയ്ത ബാംഗ്ലൂർ അഞ്ച് ഒാവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 62 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥ ാൻ 3.2 ഒാവറിൽ സഞ്ജു സാംസണിെൻറ (28) വിക്കറ്റ് നഷ്ടത്തിൽ 41 റൺസിലെത്തിയപ്പോൾ വീണ്ടും മഴയെത്തി. ഇതോടെ പോയൻറ് പങ്കിട്ട് കളി അവസാനിപ്പിച്ചു. ബാംഗ്ലൂർ പൂർണമായും പുറത്തായപ്പോൾ, രാജസ്ഥാന് കണക്കിലെ കളിയിൽ ഇനിയും കാത്തിരിക്കാം.
എട്ട് മണിക്ക് മുേമ്പ ടോസ് വീണെങ്കിലും, കളി തുടങ്ങാനായില്ല. രാജസ്ഥാനായിരുന്നു ടോസ്. പക്ഷേ, ആദ്യ പന്തെറിയാൻ സാധാരണയായി കളി കഴിയുന്ന സമയംവരെ കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ അഞ്ച് ഒാവറായി നിശ്ചയിച്ച് ക്രീസിലെത്തുേമ്പാൾ സമയം 11.30.
വിരാട് കോഹ്ലിയും എബി ഡിവില്ലിയേഴ്സുമായിരുന്നു ബാംഗ്ലൂരിനായി ഒാപൺ ചെയ്തത്. വരുൺ ആരോൺ എറിഞ്ഞ ആദ്യ ഒാവറിൽ തുടർച്ചയായി സിക്സ് പായിച്ച കോഹ്ലി ഉജ്ജ്വല തുടക്കം നൽകി. ആറു പന്തിൽ പിറന്നത് 23 റൺസ്.
എന്നാൽ, രണ്ടാം ഒവറിൽ ശ്രേയസ് ഗോപാൽ ഹാട്രിക് വിക്കറ്റ് നേടി ബാംഗ്ലൂരിനെ പ്രതിരോധത്തിലാക്കി. ഒടുവിൽ അഞ്ച് ഒാവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 62 റൺസ്. കോഹ്ലി (ഏഴ് പന്തിൽ 25), ഡിവില്ലിയേഴ്സ് (നാല് പന്തിൽ 10) എന്നിവരേ രണ്ടക്കം കടന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.