പൂണെ: ഓപണറുടെ റോളിലേക്ക് ഒരാളെ നിശ്ചയിക്കുന്ന കാര്യത്തിൽ സെലക്ടർമാർക്ക് തലവേദനയുണ്ടാക്കുന്ന പ്രകടനങ് ങൾ പുറത്തെടുത്ത ലോകേഷ് രാഹുലിെൻറയും (36 പന്തിൽ 54) ശിഖർ ധവാെൻറയും (36 പന്തിൽ 52) ഫിഫ്റ്റികളുടെ മികവിൽ പരമ് പര ഫലം നിർണയിക്കുന്ന മൂന്നാം ട്വൻറി20യിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് മിന്നും ജയം. ബൗളർമാരുടെ മികവില്് 78 റൺസിൻെ റ വിജയം നേടിയ ഇന്ത്യ പരമ്പരയും സ്വന്തമാക്കി. ഓപണർമാർക്കൊപ്പം മനീഷ് പാണ്ഡെ (18 പന്തിൽ 31 നോട്ടൗട്ട്), വിരാട് കോഹ്ലി (17 പന്തിൽ 26), ശർദുൽ ഠാക്കൂർ (എട്ടുപന്തിൽ 22 നോട്ടൗട്ട്) എന്നിവർ കൂടി മികച്ച സംഭാവനളേകിയതോടെ ഇന്ത്യ 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. കഴിഞ്ഞ എട്ടുമത്സരങ്ങളിൽ ബെഞ്ചിലിരുന്ന ശേഷം മലയാളി താരം സഞ്ജു സാംസൺ ആദ്യമായി ഫസ്റ്റ് ഇലവനിൽ സ്ഥാനം നേടിയെങ്കിലും ആറ് റൺസെടുത്ത് പുറത്തായി.
തുടക്കം കസറി
മൂന്ന് മാറ്റങ്ങളുമായാണ് ടീം ഇന്ത്യ പൂണെയിൽ കളിക്കാനിറങ്ങിയത്. ഋഷഭ് പന്ത്, ശിവം ദുബെ, കുൽദീപ് യാദവ് എന്നിവർക്ക് പകരം സഞ്ജു സാംസൺ, മനീഷ് പാണ്ഡെ, യൂസ്വേന്ദ്ര ചഹൽ എന്നിവർ ടീമിലെത്തി. പവർപ്ലേ ഓവറുകളിൽ മികച്ച രീതിയിൽ ബാറ്റുവീശിയ ധവാനും രാഹുലും ചേർന്ന് അഞ്ചോവറിൽ ഇന്ത്യൻ സ്കോർ 50 കടത്തി. രണ്ടാം ഓവറിൽ മാത്യൂസിെൻറ പന്തിൽ ധവാൻ നൽകിയ ക്യാച് ദസുൻ ഷനാക്ക ഡീപ് സ്ക്വയർ ലെഗിൽ താഴെയിട്ടു. ലഭിച്ച ജീവൻ മുതലാക്കിയ ധവാൻ ലങ്കൻ ബൗളർമാരെ ആക്രമിച്ചു കളിച്ചു. 34 പന്തിൽ അമ്പതിലെത്തിയ ധവാനെ കുശാൽ പെരേരയുടെ കൈകളിലെത്തിച്ച് സണ്ടക്കൻ ലങ്കക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. ആദ്യ വിക്കറ്റിൽ 97 റൺസാണ് ഇരുവരും ചേർത്തത്. ഏഴ് ബൗണ്ടറിയും ഒരു സിക്സുമടങ്ങുന്നതാണ് ധവാെൻറ 10ാം ട്വൻറി20 ഫിഫ്റ്റി.
നടുവൊടിഞ്ഞെങ്കിലും വാലിൽ കുത്തി
അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാം വരവിൽ അപ്രതീക്ഷിതമായി വൺഡൗണിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച സഞ്ജു (6) സിക്സറടിച്ച് വരവറിയിച്ചെങ്കിലും നേരിട്ട രണ്ടാം പന്തിൽ വനിൻഡു ഹസരങ്കയുടെ ഗൂഗ്ലി പ്രതിരോധിക്കാനാവാതെ വിക്കറ്റിന് മുന്നിൽ കുടുങ്ങി മടങ്ങി. ശേഷം മനീഷ് പാണ്ഡെയാണ് നാലാമനായിറങ്ങിയത്. ഇതിനിടെ 36 പന്തിൽ രാഹുലും അർധസെഞ്ച്വറി തൊട്ടു. എന്നാൽ സണ്ടക്കനെ കയറിയടിക്കാനുള്ള രാഹുലിെൻറ ശ്രമം പാളി. അവസരം മുതലെടുത്ത കുശാൽ പെരേര കർണാടക താരത്തെ സ്റ്റംപ് ചെയ്ത് മടക്കി. ശ്രേയസ് അയ്യർ (4) വന്നപോലെ മടങ്ങി. നായകൻ കോഹ്ലി ആറാമനായാണ് ക്രീസിലെത്തിയത്.
പാണ്ഡെയോടൊപ്പം സ്കോർ 200ലെത്തിക്കാൻ ലക്ഷ്യമിട്ട് ബാറ്റ് വീശവേ അപകടകരമായ റണ്ണിന് ഓടിയ കോഹ്ലി റണ്ണൗട്ടായി. എന്നാൽ ഏറ്റവും വേഗത്തിൽ 11000 അന്താരാഷ്ട്ര റൺസ് നേടിയ ക്യാപ്റ്റനെന്ന റെക്കോഡ് നേടിയാണ് കോഹ്ലി മടങ്ങിയത്. തൊട്ടടുത്ത പന്തിൽ സണ്ടക്കൻ പിടികൊടുത്ത് വാഷിങ്ടൺ സുന്ദറും (0) കൂടാരം കയറി. വെറും 13 പന്തിനിടെ നാല് ഇന്ത്യൻ ബാറ്റ്സ്മാൻമാർ ഔട്ടായി മടങ്ങിയെങ്കിലും അവസാന രണ്ടോവറിൽ 34 റൺസ് അടിച്ചെടുത്ത് പാണ്ഡെയും ഠാക്കൂറും ചേർന്ന് ഇന്ത്യൻ ടോട്ടൽ 200ലെത്തിച്ചു. എട്ടുപന്തിൽ രണ്ട് സിക്സും ഒരു ഫോറുമടക്കം 22റൺസ് നേടിയ ഠാക്കൂർ താനൊരു മികച്ച മാച്ച്വിന്നറാണെന്ന് വീണ്ടും തെളിയിച്ചു. ലങ്കക്കായി മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ സണ്ടക്കൻ തിളങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.