പോർട്ട് എലിസബത്ത്: ഒരു ജയം മാത്രമകലെ കാത്തിരിക്കുന്ന പുതുചരിത്രവും പ്രതീക്ഷിച്ച് അഞ്ചാം മത്സരത്തിന് ഇന്ത്യ ചൊവ്വാഴ്ച ഇറങ്ങുകയാണ്, തിരിച്ചുവരവിെൻറ സൂചന കാണിച്ച ആതിഥേയരെ തോൽപിക്കാനാവണേയെന്ന പ്രാർഥന മാത്രം. പിങ്ക് ദിനത്തിൽ തോറ്റിട്ടില്ലെന്ന ചരിത്രം കാത്തുസൂക്ഷിക്കാൻ മഴയും മിന്നലും ഭാഗ്യവുമെല്ലാം ഒന്നിച്ചെത്തിയപ്പോൾ, ആദ്യ ജയവും സ്വന്തമാക്കി ദക്ഷിണാഫ്രിക്ക ആത്മവിശ്വാസത്തിലാണ്. ആറു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 3-1ന് മുന്നിലുള്ള ഇന്ത്യക്ക് ചൊവ്വാഴ്ച ജയിക്കാനായാൽ ദക്ഷിണാഫ്രിക്കൻ മണ്ണിലെ ആദ്യ പരമ്പരയെന്ന സ്വപ്നം ഒരു മത്സരം ബാക്കിനിൽക്കെ പുലരും.
പോർട്ട് എലിസബത്തിൽ ഇറങ്ങുേമ്പാൾ കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. മൂന്നു മത്സരത്തിലും തോറ്റിരുന്ന ആതിഥേയർക്ക് എ.ബി.ഡിയെന്ന കൂറ്റനടിക്കാരെൻറ വരവോടുകൂടി ഉൗർജം കൈവന്നു. മഴനിയമം കളിച്ച നാലാം മത്സരത്തിൽ അഞ്ചു വിക്കറ്റിന് തോൽപിച്ചാണ് ദക്ഷിണാഫ്രിക്ക തിരിച്ചുവരവിനുള്ള സൂചന നൽകിയത്. ഇന്ത്യയുടെ സ്പിൻ ആക്രമണത്തെ നേരിട്ടുപരിചയമുള്ള ഡിവില്ലിയേഴ്സ്, ചഹലിനെ കൂറ്റൻ സിക്സറിന് പറത്തി തുടങ്ങിവെച്ച വെടിക്കെട്ട് (18 പന്തിൽ 26) ഡി കോക്കിന് പകരക്കാരനായെത്തിയ ഹെൻറിക് ക്ലാസൻ (27 പന്തിൽ 43) ഏറ്റെടുത്താണ് അനായാസ ജയം ആതിഥേയർ സ്വന്തമാക്കിയത്.
കാര്യമായ മാറ്റങ്ങളില്ലാതെയായിരിക്കും ഇന്ത്യ കളത്തിലെത്തുക. പരിക്കേറ്റ കേദാർ ജാദവിന് ഇന്നും ഇറങ്ങാൻ കഴിഞ്ഞേക്കില്ല. ഇതോടെ, ശ്രേയസ് അയ്യർക്ക് വീണ്ടും നറുക്കുവീേണക്കും. അതേസമയം, ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും ശിഖർ ധവാനെയും ഒഴിച്ചുനിർത്തിയാൽ ബാറ്റിങ്ങിൽ മറ്റുള്ളവർ പരാജയമാകുന്നത് ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ കോഹ്ലിയും പിന്നാലെ സെഞ്ച്വറിയുമായി ധവാനും മടങ്ങുേമ്പാൾ 35.3 ഒാവറിൽ ഇന്ത്യൻ സ്കോർ ബോർഡിൽ 206 റൺസുണ്ടായിരുന്നു. എളുപ്പത്തിൽ 300 കടക്കാമായിരുന്ന മത്സരത്തിൽ പക്ഷേ, 50 ഒാവർ പൂർത്തിയാകുേമ്പാൾ 289 റൺസ് മാത്രമാണ് എടുക്കാനായത്.
ധോണിയുടെ (42) ചെറുത്തുനിൽപുമാത്രമാണ് വേറിട്ടുനിന്നത്. നാലു മത്സരങ്ങളിൽ കോഹ്ലി 393ഉം ധവാൻ 271ഉം റൺസെടുത്തപ്പോൾ ബാക്കിയുള്ളവരുടെ ആകെ സംഭാവന 239 റൺസ് മാത്രം. നാലു മത്സരത്തിലും പരാജയമായ ഒാപണർ രോഹിത് ശർമയാണ് വളരെ പരിതാപകരം. കുൽദീപ് യാദവിെൻറയും യുസ്വേന്ദ്ര ചഹലിെൻറയും സ്പിൻ മാന്ത്രികതയെ നേരിടാൻ തങ്ങൾ പഠിച്ചുവെന്ന സൂചനയാണ് നാലാം മത്സരമെങ്കിൽ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ചരിത്രം പിറക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നുറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.