ഒാക്ലൻഡ്: ക്രിക്കറ്റിൽ പുതിയ വഴിത്തിരിവായേക്കാവുന്ന തീരുമാനങ്ങളുമായി െഎ.സി.സിയുടെ ചുവടുവെപ്പ്. ഏകദിനത്തിലും ടെസ്റ്റിലും ലീഗ് ചാമ്പ്യൻഷിപ്പുകൾ തുടങ്ങാനാണ് െഎ.സി.സിയുടെ തീരുമാനം. ഒമ്പതു രാജ്യങ്ങളടങ്ങിയ ടെസ്റ്റ് ലീഗും 13 ടീമുകളടങ്ങിയ ഏകദിന ലീഗും സംഘടിപ്പിക്കും. 2019, 2020 വർഷങ്ങളിലാണ് ഇതു നടത്താൻ തീരുമാനമായത്. ടെസ്റ്റിൽ ഹോം, എവെ അടിസ്ഥാനത്തിൽ മൂന്ന് മത്സരങ്ങൾ വീതമാണുണ്ടാവുക. ആദ്യ നാലു സ്ഥാനക്കാർ സെമിയിലും അവസാന രണ്ട് ടീമുകൾ ഫൈനലിലും ഏറ്റുമുട്ടും.
ഏകദിന ലീഗ് മത്സങ്ങളും ഇപ്രകാരം തന്നെയാണ്. ഏകദിന ലീഗിലെ വിജയങ്ങൾ ലോകകപ്പിലേക്കുള്ള യോഗ്യതയായും പരിഗണിക്കും. ഒാക്ലൻഡിൽ നടന്ന ബോർഡ് മീറ്റിങ്ങിലാണ് െഎ.സി.സി അംഗങ്ങൾ പുതിയ നിർേദശങ്ങൾക്ക് പച്ചക്കൊടി കാണിച്ചത്. ക്രിക്കറ്റിനെ കൂടുതൽ ജനപ്രിയ കായികയിനമാക്കി മാറ്റാനാണ് പുതിയ ചുവടുവെപ്പുകൾ. ‘‘ പുതിയ തീരുമാനങ്ങളെടുത്ത അംഗങ്ങൾക്ക് അഭിവാദ്യമർപ്പിക്കുകയാണ്. ഇൗ തീരുമാനങ്ങൾ ക്രിക്കറ്റിൽ കാതലായ മാറ്റമുണ്ടാക്കും’’- െഎ.സി.സി ചെയർമാൻ ശശാങ്ക് മനോഹർ പറഞ്ഞു. നാലു ദിവസം നീണ്ടുനിൽക്കുന്ന ടെസ്റ്റിനും പരീക്ഷണാടിസ്ഥാനത്തിൽ അനുമതി നൽകി. ദക്ഷിണാഫ്രിക്ക-സിംബാബ്വെ മത്സരത്തിലായിരിക്കും പരീക്ഷണം അരങ്ങേറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.