ഹൈദരാബാദ്: നിശ്ചയിച്ചതിലും രണ്ടു ദിനം മുേമ്പ കളിയും കഴിഞ്ഞ് കളിക്കാരെല്ലാം വിശ്രമിക്കാൻ പോയപ്പോൾ തലവേദന മുഴുവൻ സെലക്ഷൻ കമ്മിറ്റിക്കാണ്. വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പര 2-0ത്തിന് തൂത്തുവാരിയ വിരാട് കോഹ്ലിയും സംഘവും പന്ത് സെലക്ടർമാരുടെ കോർട്ടിലേക്ക് തട്ടിയിട്ടു. വരാനിരിക്കുന്ന ആസ്ട്രേലിയൻ പര്യടനത്തിന് ടീമിനെ തെരഞ്ഞെടുക്കാനുള്ള തലവേദനയെല്ലാം ഇനി എം.എസ്.കെ. പ്രസാദിെൻറ നേതൃത്വത്തിലുള്ള സെലക്ടർമാർക്ക്.
അരങ്ങേറ്റത്തിെൻറ ടെൻഷനൊന്നുമില്ലാതെ സെഞ്ച്വറിയും അർധസെഞ്ച്വറിയും അടിച്ചുകൂട്ടിയ കൗമാരക്കാരൻ പൃഥ്വി ഷാ ഒാപണിങ്ങിലും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാെൻറ കുപ്പായത്തിൽ ഋഷഭ് പന്തും ഇടം ഉറപ്പിച്ചു. ഡിസംബർ ആറിന് അഡ്ലെയ്ഡിൽ നടക്കുന്ന ഒന്നാം ടെസ്റ്റ് ടീമിൽ ഇവരുടെ ഇടം സിമൻറിട്ടുറപ്പാക്കിയെന്നു പറയാം.
17ൽ 14 ഇന്നിങ്സിലും പരാജയപ്പെെട്ടങ്കിലും ലോകേഷ് രാഹുൽ ക്യാപ്റ്റൻ കോഹ്ലിയുടെയും കോച്ചിെൻറയും ഗുഡ്ബുക്കിലാണ്. ഇക്കാര്യം കോഹ്ലി ശങ്കകളില്ലാതെ വെളിപ്പെടുത്തുകയും ചെയ്തു. ‘‘പിഴവുകൾ രാഹുൽ തിരുത്തുമെന്നുറപ്പുണ്ട്. കളിയിലും സമീപനത്തിലും അദ്ദേഹം പോസിറ്റിവാണ്’’ -കോഹ്ലി പറയുന്നു. രാഹുൽ-പൃഥ്വി ഷാ ഒാപണിങ് സഖ്യം ഉറപ്പാക്കുന്ന നായകെൻറ വാക്കുകൾ.
രാഹുൽ വീണ്ടും പരാജയമായാൽ മൂന്നാം ഒാപണറായി ആരുണ്ട്? വിൻഡീസിനെതിരെ ടീമിനൊപ്പമുണ്ടായിരുന്ന മായങ്ക് അഗർവാളിനെ നിയോഗിക്കും. അവസരം തേടി കാത്തിരിക്കുന്ന മുരളി വിജയാണ് മറ്റൊരു താരം. വരാനിരിക്കുന്ന ന്യൂസിലൻഡ് ‘എ’ സീരീസിൽ മായങ്ക്-മുരളി ഒാപണിങ് സഖ്യത്തിെൻറ പ്രകടനം അടിസ്ഥാനമാക്കി മൂന്നാം ഒാപണറുടെ കാര്യം അന്തിമമാക്കുമെന്ന് മുൻ വിക്കറ്റ് കീപ്പർ ദീപ് ദാസ് ഗുപ്ത പറയുന്നു.
ഇനി ഉത്തരം വേണ്ടത് മിച്ചൽ സ്റ്റാർക്കിെൻറ ബൗൺസിനെയും ജോഷ് ഹേസൽവുഡിെൻറ പേസിനെയും പാറ്റ് കമ്മിൻസിെൻറ മിന്നൽവേഗത്തെയും ഷായും പന്തും എങ്ങനെ നേരിടുമെന്നതിനാവും. കരുൺ നായരുടെയും മുരളി വിജയിെൻറയും കാത്തിരിപ്പ് വിൻഡീസ് പരമ്പരയോടെ വെള്ളത്തിലായെന്നു പറയാം. എങ്കിലും കരുണും വിജയും പരിചയസമ്പന്നരാണെന്നത് കൺഫ്യൂഷൻ ഇരട്ടിയാക്കും.
പരിക്കേറ്റ വൃദ്ധിമാൻ സാഹ ഫിറ്റ്നസ് വീണ്ടെടുത്താൽ വിക്കറ്റ് കീപ്പർ ആരാവുമെന്ന സഞ്ജയ് മഞ്ജരേക്കറുടെ ചോദ്യത്തിന് ശാസ്ത്രിയുടെ ഉത്തരമുണ്ട്. ഫോമിൽ ആരാണോ അവർക്കാവും പരിഗണന. അങ്ങനെയെങ്കിൽ തുടർച്ചയായി കളിക്കുന്ന പന്ത് തന്നെ ഇടംപിടിക്കും. ‘എ’ ടീം താരം കെ. ഭരത് റിസർവ് വിക്കറ്റ് കീപ്പറായാലും അത്ഭുതപ്പെടേണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.