മഡ്രിഡ്: സൂപ്പർതാരം ലയണൽ മെസ്സി രക്ഷകനായി അവതരിച്ചപ്പോൾ തോൽവിയിൽനിന്ന് രക് ഷപ്പെട്ട് ബാഴ്സലോണ. ലാലിഗയിൽ വലൻസിയക്കെതിരായ മത്സരത്തിലാണ് രണ്ടു ഗോളിന് പിന്നിട്ടു നിന്നതിനുശേഷം മെസ്സിയുടെ മാന്ത്രികതയിൽ 2-2ന് ബാഴ്സലോണ സമനില പിടിച്ചെടുത്തത്. സമനിലയാക്കാനായെങ്കിലും വിലപ്പെട്ട രണ്ടു പോയൻറ് നഷ്ടമായ ബാഴ്സക്ക് ഇതോടെ ഒന്നാം സ്ഥാനത്ത് ആശങ്ക വർധിച്ചു.
ബാഴ്സയുടെ തട്ടകത്തിൽ ആദ്യ പകുതിതന്നെ രണ്ടു ഗോളുകൾ നേടി വലൻസിയ ഞെട്ടിച്ചാണ് തുടങ്ങിയത്. സുന്ദരമായ കൗണ്ടർ അറ്റാക്കിൽ കെവിൻ ഗമെയ്റോയും (24) പിന്നാലെ പെനാൽറ്റിയിൽ ഡാനി െപരേറോയുമാണ്(32) ഗോൾ നേടിയത്. എന്നാൽ, ലയണൽ മെസ്സി ഒരിക്കൽകൂടി ടീമിെൻറ രക്ഷകനായതോടെ ബാഴ്സ തിരിച്ചുവന്നു.
ആദ്യ പകുതി അവസാനിക്കുന്നതിനു മുെമ്പ ലഭിച്ച പെനാൽ ലക്ഷ്യത്തിലെത്തിച്ചാണ് മെസ്സി 39) ഒന്നാം ഗോൾ മടക്കിയത്. 64ാം മിനിറ്റൽ അർതുറോ വിദാലിെൻറ പാസിൽനിന്നു പന്ത് കാൽപറ്റി വലൻസിയയുടെ മൂന്ന് പ്രതിരോധക്കാർക്കിടയിലൂടെ നിറയൊഴിച്ച് രണ്ടാം ഗോളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.