ചെന്നൈ: െഎ.പി.എൽ 12ാം എഡിഷെൻറ ഉദ്ഘാടനമത്സരത്തിൽ തുടങ്ങിയതാണ് ചെപ്പോക്ക് സ് റ്റേഡിയത്തിലെ പിച്ചിനെക്കുറിച്ചുള്ള പരാതികൾ. ഇവിടെ നാലു മത്സരങ്ങൾ പൂർത്തിയായിട ്ടും പരാതികൾക്ക് അറുതിയായില്ല.
ട്വൻറി20 ക്രിക്കറ്റിെൻറ പ്രധാന ആകർഷണമായ റണ്ണ ൊഴുകുന്ന പിച്ചിന് പകരം ടെസ്റ്റ് മത്സരങ്ങൾക്കനുസൃതമായ പിച്ചാണ് അധികൃതർ തയാ റാക്കിയതെന്നാണ് ആക്ഷേപം. ബാറ്റ്സ്മാന്മാരുടെ ശവപ്പറമ്പായി മാറുന്ന പിച്ചിൽ പവ ർപ്ലേ ഒാവറുകൾ പിടിച്ചുനിൽക്കുക എന്നത് ശ്രമകരമായ ദൗത്യമായി മാറുന്നു. ചൊവ്വാഴ് ച നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിെൻറ നാലു ബാറ്റ്സ്മാന്മാരാണ് ആദ്യ ആറ് ഒാവറുകൾക്കുള്ളിൽ കൂടാരം കയറിയത്. െവടിക്കെട്ടുവീരനായ ആന്ദ്രേ റസലടക്കം റൺസ് കണ്ടെത്താൻ പാടുപെടുന്ന കാഴ്ചയും കാണാനായി.
ഉദ്ഘാടനമത്സരത്തിൽ ചെന്നൈക്കെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് 70 റൺസിന് പുറത്തായ മത്സരത്തിെൻറ രണ്ടാം ഒാവറിൽതന്നെ സ്പിന്നർമാർക്കനുകൂലമായി ടേണും ബൗൺസും നൽകുന്ന വിക്കറ്റ് ഏവരെയും അമ്പരപ്പിച്ചിരുന്നു. വൻ പോരാട്ടം പ്രതീക്ഷിച്ചെത്തിയ ആരാധകർ നിരാശരായി മടങ്ങി. ഇരു ടീം ക്യാപ്റ്റന്മാരും ഇതിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു.
കൊൽക്കത്തയെ ഏഴു വിക്കറ്റിനു തോൽപിച്ച് തുടർച്ചയായ നാലാം ഹോംജയം സ്വന്തമാക്കിയെങ്കിലും കുറഞ്ഞ സ്കോറിങ് നിരക്കിനെ വിമർശിച്ച് ചെന്നൈ ക്യാപ്റ്റൻ എം.എസ്. ധോണി വീണ്ടും രംഗത്തെത്തി. െകാൽക്കത്തക്കാർ പൊരുതിനേടിയ 108 റൺസ് ആതിഥേയർ 17.2 ഒാവറിൽ മറികടന്നു. സ്പിൻ മേൽക്കൈ ഉള്ള ഇത്തരം പിച്ചുകളിൽ കളിക്കാൻ ഞങ്ങളും ഇഷ്ടപ്പെടുന്നില്ല. ഇവിടെ സ്േകാറിങ്ങിന് വേഗം പോരാ. ഇത് ഞങ്ങളുടെ ബാറ്റ്സ്മാന്മാരെയും കുറച്ച് ബുദ്ധിമുട്ടിലാക്കി. ധോണി മത്സരശേഷം പറഞ്ഞു.
പ്രായത്തെ വെല്ലുന്ന പ്രകടനം നടത്തുന്ന വെറ്ററൻ സ്പിന്നർമാരായ ഹർഭജൻ സിങ്ങിനെയും ഇംറാൻ താഹിറിനെയും ധോണി അഭിനന്ദിച്ചു. പിച്ചിനെക്കുറിച്ച് രൂക്ഷവിമർശനമുയരുന്നതോടൊപ്പം െഎ.പി.എൽ ഫൈനൽ വേദിയായി നിശ്ചയിച്ചിരുന്ന ചെന്നൈക്ക് ആ അവസരവും നഷ്ടമാകാൻ സാധ്യതയുണ്ട്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഏഴു വർഷമായി സ്റ്റേഡിയത്തിലെ മൂന്ന് ഗാലറികൾ അടച്ചിട്ടതു ചൂണ്ടിക്കാട്ടിയാണ് ബി.സി.സി.െഎ ഫൈനൽ മത്സരം ഹൈദരാബാദിലേക്കോ ബംഗളൂരുവിലേക്കോ മാറ്റാൻ പദ്ധതിയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.