ആഷസ്: ഇംഗ്ലണ്ടിന് മേൽക്കൈ

ലണ്ടൻ: ഒാവലിൽ നടക്കുന്ന ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ഇംഗ്ലണ്ട് മികച്ച ലീഡ ിലേക്ക് കുതിക്കുന്നു. മൂന്നാം ദിനം ചായക്ക് പിരിയുേമ്പാൾ രണ്ടാം ഇന്നിങ്സിൽ രണ്ടിന് 193 എന്ന ശക്തമായ നിലയിലാണ് ആതിഥേയർ.

അർധസെഞ്ച്വറികളുമായി ഒാപണർ ജോ ഡെൻലിയും (82) ബെൻ സ്റ്റോക്സുമാണ് (57) ക്രീസിൽ. എട്ടുവിക്കറ്റ് ശേഷിക്കേ 262 റൺസിന് മുന്നിലാണ് ഇംഗ്ലണ്ട്.

വിക്കറ്റ് നഷ്ടമില്ലാതെ ഒമ്പത് റൺസെന്ന നിലയിൽ ഇന്നിങ്സ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് സ്കോർ 54ൽ എത്തിനിൽക്കേ റോറി ബേൺസിനെ (20) നഷ്ടമായി. നഥാൻ ലിയോണിനായിരുന്നു വിക്കറ്റ്. 21 റൺസെടുത്ത നായകൻ ജോ റൂട്ടിനെ (21) സ്മിത്തിെൻറ കൈകളിലെത്തിച്ച് ലിയോൺ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. ശേഷം ഒത്തുചേർന്ന ഡെൻലിയും സ്റ്റോക്സും ചേർന്നുള്ള കൂട്ടുകെട്ട് 100 റൺസ് പിന്നിട്ടു. ഡെൻലിയുടെ പരമ്പരയിലെ മൂന്നാം അർധശതകമാണിത്.

Tags:    
News Summary - ashes test series -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT