സെന്‍റ് കിറ്റ്സ്: വെസ്റ്റിന്‍ഡീസ് പര്യടനത്തിനത്തെിയ ഇന്ത്യന്‍ ടീമും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ്സ് ഇലവനും തമ്മില്‍ നടന്ന ദ്വിദിന സന്നാഹമത്സരം സമനിലയില്‍ കലാശിച്ചു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് എടുത്ത് ഇന്നിങ്സ് ഡിക്ളയര്‍ ചെയ്തതിനെ തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രസിഡന്‍റ്സ് ഇലവന്‍ ഏഴു വിക്കറ്റിന് 281 റണ്‍സ് എടുത്തപ്പോള്‍ മോശം കാലാവസ്ഥ കാരണം കളി സമനിലയില്‍ പിരിയുകയായിരുന്നു.
പ്രസിഡന്‍റ്സ് ഇലവനുവേണ്ടി ഷായി ഹോപ് സെഞ്ച്വറിയും (118 റണ്‍സ്) രാജേന്ദ്ര ചന്ദ്രിക അര്‍ധ സെഞ്ച്വറിയും (69) നേടി. 67 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ ലെഗ്സ്പിന്നര്‍ അമിത് മിശ്ര മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തിയെങ്കിലും നിലവാരം പുലര്‍ത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.