ന്യൂഡല്‍ഹി: ഇന്ത്യന്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ സംഘത്തിന് മോശം തുടക്കം. സന്നാഹ ട്വന്‍റി 20 ക്രിക്കറ്റിനിറങ്ങിയ പ്രോട്ടീസ് സംഘം ഇന്ത്യ എ ടീമിനോടാണ് പരാജയം രുചിച്ചത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 189 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യന്‍ 'കുട്ടികള്‍' എട്ട് വിക്കറ്റിനാണ് വിജയിച്ചത്. വെടിക്കെട്ട് താരം മായങ്ക് അഗര്‍വാളിന്‍െറ മികവില്‍ മുന്നേറിയ ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു.
49 പന്തില്‍ നിന്ന് 87 റണ്‍സാണ് മായങ്ക് അഗര്‍വാള്‍ സ്വന്തമാക്കിയത്. ഓപ്പണറായി ക്രീസിലെത്തിയ മനന്‍ വോറ 42 പന്തില്‍ നിന്ന് 56 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് 119 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. മലയാളി താരം സഞ്ജു സാംസണ്‍ (31), മന്‍ദീപ് സിങ് (12) എന്നിവരാണ് ഇന്ത്യയുടെ വിജയം പൂര്‍ത്തീകരിച്ചത്. ഡി ലാംഗും ജെ.പി. ഡുമിനിയും ആഫ്രിക്കന്‍ സംഘത്തിനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.