വിജയം വിടാതെ ഓസീസ്

ലണ്ടന്‍: ഇംഗ്ളണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനവും ജയിച്ച ആസ്ട്രേലിയ പരമ്പരയില്‍ 2-0ത്തിന് മുന്നിലത്തെി. 64 റണ്‍സ് ജയമാണ് സ്റ്റീവന്‍ സ്മിത്തും കൂട്ടരും കുറിച്ചത്. ആദ്യ മത്സരത്തിന് സമാനമായി ബാറ്റ് ചെയ്ത് 300ന് മുകളിലുള്ള ലക്ഷ്യമാണ് ഓസീസ് മുന്നോട്ടുവെച്ചത്. ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 310 റണ്‍സിന്‍െറ ആ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ളണ്ട് 42.3 ഓവറില്‍ 245ന് എല്ലാവരും പുറത്തായി. 64 റണ്‍സുമായി ഓസീസ് മധ്യനിരക്ക് കരുത്താകുകയും ഇംഗ്ളണ്ട് നിരയില്‍ മികച്ച ബാറ്റിങ് നടത്തുകയായിരുന്ന ജെയിംസ് ടെയ്ലറെ (43) പുറത്താക്കുകയും ചെയ്ത മിച്ചല്‍ മാര്‍ഷാണ് കളിയിലെ കേമന്‍. ഫീല്‍ഡറെ തടസ്സപ്പെടുത്തിയതിന് ബെന്‍ സ്റ്റോക്സിനെ (10) അമ്പയര്‍ പുറത്താക്കിയത് മത്സരത്തിന് വിവാദസ്പര്‍ശവും നല്‍കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.