കൊറിയയിലും സിന്ധുവിന് രക്ഷയില്ല

ഇഞ്ചിയോൺ: ലോക കിരീടനേട്ടത്തിനു പിന്നാലെ ഒളിമ്പിക് കിരീടം ലക്ഷ്യമിടുന്ന പി.വി. സി ന്ധുവിന് ബാഡ്മിൻറൺ കോർട്ടിൽ തിരിച്ചടികൾ തുടരുന്നു. ചൈന ഓപണിനു പിന്നാലെ കൊറിയ ഓപൺ ബാഡ്മിൻറണിലും മുന്നേറ്റമുണ്ടാക്കാനാകാതെ സിന്ധു ആദ്യ റൗണ്ടിൽ തോറ്റുപുറത്തായി. യു.എസിെൻറ ലോക 10ാം നമ്പർ താരം ബെയ്വാൻ സാങ്ങാണ് 7-21, 24-22, 15-21ന് അഞ്ചാം സീഡായ സിന്ധുവിനെ അട്ടിമറിച്ചത്.

മറ്റ് ഇന്ത്യൻ താരങ്ങളിൽ പുരുഷ സിംഗ്ൾസിൽ പി. കശ്യപ് ജയിച്ചപ്പോൾ ബി. സായ് പ്രണീതും സൈന നെഹ്വാളും പരിക്കേറ്റു പിൻവാങ്ങി. ചൈനീസ് തായ്പേയിയുടെ ലു ചിയാ ഹങ്ങിനെതിരെ 21-16, 21-16ന് ഏറെ വിയർപ്പൊഴുക്കാതെ കശ്യപ് ജയിച്ചുകയറി. ദക്ഷിണ കൊറിയൻ താരം കിം ഗാ യുനിനെതിരായ മത്സരം പുരോഗമിെക്കയാണ് സൈനയുടെ പിന്മാറ്റം.

Tags:    
News Summary - World champion PV Sindhu knocked out in 1st round korea open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.