ബേസൽ: ഹെവിവെയ്റ്റ് ബോക്സിങ് റിങ്ങിൽ കാത്തിരുന്നുലഭിച്ച എതിരാളിയെ തലങ്ങും വി ലങ്ങും ഇടിച്ചിട്ട് പഴയ പ്രതികാരം ആഘോഷമാക്കും പോലെയായിരുന്നു സ്വിസ് നഗരമായ ബേ സലിലെ െസൻറ് ജേക്കബ്ഷാലെ ഇൻഡോർ സ്റ്റേഡിയത്തിൽ പി.വി. സിന്ധു ഇന്നലെ. കരുത്തും കാത് തിരിപ്പും സമംചേർന്ന്, അതിവേഗ സ്മാഷുകളും ഡ്രോപ്പുകളുമായി എത്ര അനായാസമായാണ് റാ ങ്കിങ്ങിൽ മുന്നിലുള്ള എതിരാളിയെ അരിഞ്ഞുവീഴ്ത്തിയത്.
സമീപകാല ചരിത്രത്തിൽ അര മണിക്കൂറിൽ ബാഡ്മിൻറൺ ലോക ചാമ്പ്യൻഷിപ്പിെൻറ ഒരു ഫൈനൽ പോരാട്ടം അവസാനിച്ചുക ാണില്ല. ഇത്ര കുറഞ്ഞ േപായൻറിൽ എതിരാളി തോൽവി സമ്മതിച്ചുംകാണില്ല. ചരിത്രം കുറിക്കു േമ്പാൾ എങ്ങനെ വേണമെന്ന് ഗൃഹപാഠം ചെയ്തപോലെയായിരുന്നു സിന്ധുവിെൻറ തേരോട്ടം. ക ലാശപ്പോരിൽ വീണ വേദനയുടെ വർഷങ്ങൾക്ക് ഇതോടെ വിട, ഇനി ലോക ബാഡ്മിൻറണിൽ സിന്ധുതന്നെ രാജ്ഞി.
വലിയ വേദികളിൽ അവസാനം കലമുടക്കുകയെന്ന ശാപം ദൂരെക്കളഞ്ഞായിരുന്നു ഇത്തവണ സിന്ധു ബേസലിൽ വിമാനമിറങ്ങിയത്. യോഗ്യതയുടെ ഒരു ഘട്ടത്തിലും ഇടറാതെ വലിയ പോരാട്ടങ്ങളിലേക്ക് ടിക്കറ്റുറപ്പിച്ച ആന്ധ്രക്കാരി ക്വാർട്ടറിൽ വീഴ്ത്തിയത് ലോക രണ്ടാം നമ്പറുകാരി ചൈനീസ് തായ്പെയിയുടെ തായ് സു യിങ്ങിനെ.
സെമിയിൽ എതിരാളിയായി ചൈനയുടെ ലോക മൂന്നാം നമ്പർ താരം െചൻ യൂഫെയി എതിരെ വന്നെങ്കിലും 40 മിനിറ്റിൽ അതും തീർത്തു. ഞായറാഴ്ച അമ്മക്ക് പിറന്നാൾ മധുരം നൽകാനായിട്ടായിരുന്നു അവസാന അങ്കത്തിനിറങ്ങിയത്. എത്ര പിറകിൽനിന്നും പൊരുതിക്കയറി അവസാനം ജയം ഒപ്പമാക്കാറുള്ള നൊസോമി ഒകുഹാര എതിരാളിയായിട്ടും അവർ പതറിയില്ല.
സ്മാഷുകൾക്കു മീതെ സ്മാഷുകളുമായി ഇരട്ടക്കരുത്തിെൻറ ആവേശം തീർത്ത് രണ്ടും സെറ്റും അനായാസം അടിച്ചെടുത്ത് ജയവുമായി അവർ രാജ്യത്തിെൻറ സൂപ്പർ ഹീറോയിനായി.
അനായാസം, അതിവേഗം
22 ഷോട്ടുകൾ നീണ്ട റാലിക്കൊടുവിൽ ഫൈനലിലെ ആദ്യ പോയൻറ് സ്വന്തമാക്കിയത് ഒകുഹാര. അത് അവിടംെകാണ്ട് തീർത്ത് തിരിച്ചടിച്ച സിന്ധു ഒന്നാം സെറ്റിൽ പിന്നീട് തുടരെ നേടിയത് എട്ടു പോയൻറ്. പഴയ വീര്യത്തിെൻറ അടുത്തെങ്ങുമില്ലാതെ കോർട്ടിൽ ഉഴറിയ ഒകുഹാര നിരന്തരം വീഴ്ചകൾ വരുത്തിയപ്പോൾ സിന്ധുവിന് കാര്യങ്ങൾ എളുപ്പമായി.
എതിരാളിയെ ഭയന്നപോലെയായിരുന്നു പലപ്പോഴും ജപ്പാൻ താരത്തിെൻറ പ്രകടനം. ചിലപ്പോഴെങ്കിലും സിന്ധുവിെൻറ േഡ്രാപ്പുകൾക്കും ഷോട്ടുകൾക്കും അവർ കാഴ്ചക്കാരി മാത്രമായി. കോക്ക് കോർട്ടിനു പുറത്തുപതിച്ച് സിന്ധു നേടിയതും നിരവധി പോയൻറ്.
എതിരാളി 15 പോയൻറിലെത്തിയപ്പോഴും ഒകുഹാരക്ക് സമ്പാദ്യം രണ്ടു പോയൻറ് മാത്രമായിരുന്നു. സിന്ധു നെറ്റിലിട്ട് നൽകിയ പോയൻറുകൾകൂടി ഇല്ലായിരുന്നുവെങ്കിൽ ആദ്യ സെറ്റിൽ ഒകുഹാരയുടെ വീഴ്ച ഇതിലേറെ ഭീകരമാകുമായിരുന്നു.
തനിയാവർത്തനം, രണ്ടാം സെറ്റ്
അസാധ്യ ഗെയിമുമായി സിന്ധു ഒരു വശത്തും ഒാടിത്തളർന്ന് ഒകുഹാര മറുവശത്തുമിറങ്ങിയ രണ്ടാം ഗെയിമിലും പതിവ് തെറ്റിയില്ല. ആദ്യ ഗെയിമിൽ തുടക്കം പിടിച്ചതുപോലും ഇത്തവണ ജപ്പാൻ താരം ആവർത്തിച്ചില്ല. തുടരെ പോയൻറുകളുമായി കുതിച്ച സിന്ധു പോയൻറുകൾ വാരിക്കൂട്ടിയപ്പോൾ മറുവശത്ത് അങ്കം തളർന്ന് ഒകുഹാര പരാജയം നേരേത്ത സമ്മതിച്ചു.
അങ്ങനെ രണ്ടു വർഷം മുമ്പ് തന്നെ വീഴ്ത്തിയതിന് ബേസലിൽ മധുരപ്രതികാരം. കഴിഞ്ഞ വർഷം കരോലൈന മാരിനായിരുന്നു സിന്ധുവിനെ വീഴ്ത്തിയത്. ലോക ചാമ്പ്യൻഷിപ്പിൽ ഇതോടെ സിന്ധുവിന് അഞ്ചു മെഡലുകളായി. നേരേത്ത വെങ്കലവും വെള്ളിയും നേടിയതിനാൽ മൂന്നു മെഡലുകളും സ്വന്തമാക്കുന്ന ഏക വനിതയുമായി.
മാതാവിന് സമ്മാനിച്ച് സിന്ധു
മാതാവിെൻറ ജന്മദിനത്തിലെ വിജയം മാതാവിനു തന്നെ സമ്മാനിച്ചായിരുന്നു സിന്ധു കിരീടനേട്ടം ആഘോഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.