സ്വിസ് ഒാപൺ: ഇന്ത്യൻ താരം സമീർ വർമക്ക് കിരീടം

ബാസൽ: മുൻ ലോക രണ്ടാം നമ്പർ താരം യാൻ ജോർജൻസണിനെ വീഴ്ത്തി ഇന്ത്യൻ താരം സമീർ വർമക്ക് സ്വിസ് ഒാപൺ ബാഡ്മിൻറൺ കിരീടം. പുരുഷ സിംഗ്ൾസ് ഫൈനലിൽ 21-15, 21-13 സ്കോറിനായിരുന്നു മധ്യപ്രദേശുകാരനായ സമീർ എതിരാളിയെ വീഴ്ത്തിയത്.

കഴിഞ്ഞ വർഷം സെയ്ദ് മോദി ഗ്രാൻഡ്പ്രീ  നേടിയ സമീറിെൻറ സീസണിലെ ആദ്യ കിരീടമാണ് സ്വിസ് ഒാപൺ. ഇതോടെ, സ്വിറ്റ്സർലൻഡിൽ ശ്രീകാന്തിനും (2015), എച്ച്.എസ്. പ്രണോയിക്കും (2016) പിന്നാലെ കിരീടമണിയുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി സമീർ.

പരിക്കിനെ തുടർന്ന് ഏഴുമാസമായി കളത്തിന് പുറത്തായിരുന്ന ജോർജൻസണിന് ഒരുനിമിഷംപോലും മത്സരത്തിൽ മേധാവിത്വം നിലനിർത്താൻ അനുവദിക്കാതെയായിരുന്നു സമീർ 36 മിനിറ്റിൽ കളി അവസാനിപ്പിച്ചത്.
 
Tags:    
News Summary - sameer verma -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.