ഒാൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ; ജപ്പാെൻറ നൊസോമി ഒകുഹരയെ വീഴ്ത്തി സിന്ധു സെമിയിൽ

ലണ്ടൻ: ജപ്പാെൻറ നൊസോമി ഒകുഹരയെ കടന്ന് ഇന്ത്യയുടെ പി.വി. സിന്ധു ഒാൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ ചാമ്പ്യൻഷിപ് സെമിയിൽ. വനിത സിംഗ്ൾസിലെ ത്രില്ലർ പോരാട്ടത്തിൽ ആദ്യ ഗെയിം കൈവിട്ട ശേഷമായിരുന്നു സിന്ധു ഒകുഹാരയെ വീഴ്ത്തിയത്. സ്കോർ: 20-22, 21-18, 21-18. ഇതോടെ വനിത ടെന്നിസിലെ ‘റൈവൽറി’യായി മാറിയ സിന്ധു-ഒകുഹര അങ്കത്തിൽ ഇരുവരും 5-5ന് ഒപ്പത്തിനൊപ്പമായി. 

അതേസമയം, പുരുഷ സിംഗ്ൾസിൽ കെ. ശ്രീകാന്ത് പ്രീക്വാർട്ടറിൽ വീണതിെൻറ നിരാശമാറ്റുന്നതായി ഒാൾ ഇംഗ്ലണ്ടിൽ സിന്ധുവിെൻറ ആദ്യ സെമി പ്രവേശനം.കഴിഞ്ഞ ആഗസ്റ്റിൽ ലോകബാഡ്മിൻറൺ കിരീടം തട്ടിപ്പറിച്ചതിെൻറ നിരാശയിലായിരുന്നു സിന്ധു ഒകുഹരക്കെതിരെ കളത്തിലെത്തിയത്. തുല്യകരുത്തുമായി പോരടിക്കുന്ന രണ്ടുപേർ മുഖാമുഖമെത്തിയതോടെ ആദ്യ പോയൻറ് മുതൽ യാത്ര ഒപ്പത്തിനൊപ്പമായി. ലോങ് റാലികളും കരുത്തുറ്റ േപ്ലസിങ്ങുമായി നിറഞ്ഞ പോരാട്ടത്തിൽ ലീഡ് മാറിമറിഞ്ഞു.

ഒടുവിൽ സിന്ധുവിെൻറ പിഴവുകൾ ഗെയിം ടൈബ്രേക്കറിൽ നഷ്ടപ്പെടുത്തി. എന്നാൽ, രണ്ടാം ഗെയിമിലും ഒകുഹര ആക്രമണ മൂഡിലായിരുന്നു. ക്രോസ് കോർട്ട് ഷോട്ടും ലോങ് ടോസും ക്ലിയറുമായി അവർ സിന്ധുവിെന കോർട്ടിെൻറ നാല് ദിക്കിലും ഒാടിച്ചു. എങ്കിലും ഭാഗ്യം പിന്നീടുള്ള രണ്ട് ഗെയിമിലും സിന്ധുവിനൊപ്പമായി. ഒപ്പത്തിനൊപ്പം മുന്നേറിയ അങ്കത്തിൽ വീറോടെ തന്നെ കളിച്ച സിന്ധു അവസാന കുതിപ്പിൽ 21-18 വ്യത്യാസത്തിൽ രണ്ട് ഗെയിമും ജയിച്ചു. കരോലിന മരിൻ-അകാനെ യമഗുചി മത്സരത്തിലെ വിജയികളാവും സെമിയിലെ എതിരാളി. പുരുഷ സിംഗ്ൾസിൽ മൂന്നാം സീഡായ ശ്രീകാന്തിനെ ചൈനയുടെ ഹുയാങ് സയാണ് (11-21, 21-15, 20-22) തോൽപിച്ചത്. 

Tags:    
News Summary - PV Sindhu vs Nozomi Okuhara All England Championships- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.