ഗ്വാങ്ചോ: നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പറുമായ അകാനെ യമാഗുച്ചിയെ അട്ടിമറിച്ച ് ബാഡ്മിൻറൺ വേൾഡ് ടൂർ ഫൈനൽസിൽ പി.വി. സിന്ധുവിെൻറ സ്വപ്നത്തുടക്കം. ഗ്രൂപ് റൗണ്ടില െ ആദ്യ മത്സരത്തിൽ ആക്രമണോത്സുകതയും വിജയാവേശവും നിലനിർത്തിയ സിന്ധു നേരിട്ടുള്ള ഗെയിമുകൾക്കാണ് ജപ്പാൻതാരത്തെ വീഴ്ത്തിയത്. സ്കോർ: 24-22, 21-15. ദുൈബ വേൾഡ് ഫൈനലിൽ സിന്ധുവിെൻറ കിരീടസ്വപ്നങ്ങളെ ഫൈനലിൽ അട്ടിമറിച്ച യമാഗുച്ചിക്കെതിരെ ഉജ്ജ്വലമായ പോരാട്ടവീര്യമായിരുന്നു സിന്ധു പുറത്തെടുത്തത്.
ഒന്നാം ഗെയിമിൽ ആദ്യ പോയൻറ് നേടിയത് ഇന്ത്യൻതാരമാണെങ്കിലും യമാഗുച്ചി എളുപ്പം മുന്നേറി. ഒടുവിൽ 13-18 എന്ന നിലയിൽ ലീഡ് പിടിച്ച് ഗെയിം സ്വന്തമാക്കിയെന്നുറപ്പിച്ചപ്പോൾ അതിശയകരമായിരുന്നു സിന്ധുവിെൻറ തിരിച്ചുവരവ്. നെടുനീളൻ ക്രോസ്ഷോട്ടുകളും സ്മാഷും ലോങ്റാലികളുമായി എതിരാളിയെ വിറപ്പിച്ച സിന്ധു 19-19 എന്ന നിലയിൽ മത്സരമെത്തിച്ചു. 22ാം പോയൻറ് നേടിയപ്പോൾ 39 ഷോട്ടുകൾ നീണ്ട ലോങ്റാലിയിലൂടെയാണ് ഗാലറിയെ ആവേശംകൊള്ളിച്ചത്.
ഒടുവിൽ ടൈബ്രേക്കറിൽ സിന്ധു ജയിച്ചു. രണ്ടാം ഗെയിമിൽ അനായാസകരമായിരുന്നു മുന്നേറ്റം. സമ്മർദത്തിലായ ജപ്പാൻ താരത്തെ ഒരിക്കൽപോലും കുതറിമാറാൻ അനുവദിക്കാതെ സിന്ധു വരുതിയിലാക്കി. ഒടുവിൽ മുൻനിര വെല്ലുവിളിയെ മറികടന്ന് സിന്ധുവിെൻറ ജൈത്രയാത്രക്ക് തുടക്കം.
യമാഗുച്ചിക്കെതിരായ മുഖാമുഖ പോരാട്ടത്തിൽ സിന്ധു 9-4 എന്ന നിലയിൽ ലീഡ് നിലനിർത്തി. എട്ടു പേർ മാറ്റുരക്കുന്ന വേൾഡ് ടൂറിൽ ഒാരോ ഗ്രൂപ്പിൽനിന്നും ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമിയിൽ ഇടംനേടുക. ഇതേ ഗ്രൂപ്പിൽ ഒന്നാം നമ്പറുകാരി തായ് സു യിങ്ങും ജയത്തോടെ തുടങ്ങി. സിന്ധു-തായ് പോരാട്ടം വ്യാഴാഴ്ച ഉച്ച 3.30ന് ആരംഭിക്കും.
അതേസമയം, പുരുഷ സിംഗ്ൾസിൽ ഇന്ത്യയുടെ സമീർ വർമ ലോക ഒന്നാം നമ്പറുകാരൻ കെേൻറാ മൊമോട്ടയോട് തോൽവി വഴങ്ങി. സ്കോർ: 21-18, 21-6. ഒന്നാം ഗെയിമിൽ െപാരുതിനോക്കിയെങ്കിലും, രണ്ടാം ഗെയിമിൽ ദയനീയമായി കീഴടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.