ദുബൈ: സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണ്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധു സെമിയില്‍ പുറത്തായി. കഴിഞ്ഞ ദിവസം ഒളിമ്പിക് ജേത്രി സ്പെയിനിന്‍െറ കരോലിന് മാരിനെ തോല്‍പ്പിച്ച് സെമിയിലെത്തിയ ഹൈദരബാദുകാരി കൊറിയയുടെ സങ് ജി ഹ്യൂവിനോട് പൊരുതിത്തോറ്റു.
ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട മത്സരത്തില്‍ ആദ്യ ഗെയിം കൈവിട്ട ശേഷം രണ്ടം ഗെയിം തിരിച്ചുപിടിച്ച് സിന്ധു മത്സരം ആവേശകരമാക്കിയെങ്കിലും മൂന്നാം ഗെയിമിന്‍െറ അവസാനഘട്ടത്തില്‍ വെല്ലുവിളി അവസാനിപ്പിച്ചു. സ്കോര്‍: 21-15,18-21, 21-15.
ചൈനയുടെ സുന്‍ യുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ച് തായ് വാന്‍െറ ടായി സു യിങും ഫൈനലിലെത്തി. പുരുഷ വിഭാഗത്തില്‍ ചൈനയുടെ ടിയാന്‍ ഹുവിയും ഡെന്മാര്‍ക്കിന്‍െറ വിക്ടര്‍ അക്സല്‍സണും ഇന്ന് ഫൈനലില്‍ ഏറ്റുമുട്ടും. ഹംദാന്‍ സ്പോര്‍ട്സ് കോംപ്ലക്സില്‍ ഞായറാഴ്ച ഉച്ച ഒരു മണി മുതല്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.