ദേശീയ ബാഡ്മിൻറൺ: ശ്രീകാന്ത്-–പ്രണോയ്, സിന്ധു-–സൈന ഫൈനൽ

നാഗ്പുർ: 82ാമത് ദേശീയ സീനിയർ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻനിര താരങ്ങൾ നേർക്കുനേർ. പുരുഷ വിഭാഗത്തിൽ ലോക രണ്ടാം നമ്പർ താരവും ടോപ് സീഡുമായ കിടംബി ശ്രീകാന്തും ലോക 11ാം നമ്പറും രണ്ടാം സീഡുമായ മലയാളി താരം എച്ച്.എസ്. പ്രണോയിയുമാണ് കലാശപ്പോരിൽ ഏറ്റുമുട്ടുക. സെമിഫൈനലിൽ ശ്രീകാന്ത് 21-16, 21-18ന് ലക്ഷ്യ സെന്നിനെ കീഴടക്കിയപ്പോൾ ശുഭാങ്കർ ഡേക്കെതെിരെ 21-14, 21-17നായിരുന്നു പ്രണോയിയുടെ വിജയം. 

വനിത ഫൈനലിൽ ലോക രണ്ടാം നമ്പർ താരവും ടോപ് സീഡുമായ പി.വി. സിന്ധു രണ്ടാം സീഡും ലോക 11ാം നമ്പർ താരവുമായ സൈന നെഹ്വാളിനെ നേരിടും. സെമിയിൽ സിന്ധു മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ഋത്വിക ശിവാനിയെയും (17-21, 21-15, 21-11) സൈന അരുണ പ്രഭുദേശായിയെയുമാണ് (21-11, 21-10) പരാജയപ്പെടുത്തിയത്. 
മിക്സഡ് ഡബിൾസ് ഫൈനലിൽ സാത്വിക് സായ്രാജ്-അശ്വിനി പൊന്നപ്പ ജോടി പ്രണവ് ചോപ്ര-സിക്കി റെഡ്ഢി സഖ്യത്തെ നേരിടും. മലയാളികളായ ആൽവിൻ-ഫെർണാണ്ടസ് ജോടിയെ 21-16, 22-24, 21-8ന് കീഴടക്കിയാണ് ചോപ്രയും റെഡ്ഢിയും ഫൈനലിലെത്തിയത്.

Tags:    
News Summary - National badminton championship final-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.