ഹൈദരാബാദ്: അകാനെ യമാഗുച്ചിക്ക് മുന്നിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും അടിയറവ് പറഞ്ഞ പി.വി. സിന്ധു ജപ്പാൻ ഒാപൺ ബാഡ്മിൻറണിെൻറ ക്വാർട്ടറിൽ പുറത്തായി. ഇന്തോനേഷ ്യൻ ഒാപണിെൻറ ഫൈനലിലേറ്റ തോൽവിക്ക് എതിരാളിയുെട മടയിൽചെന്ന് പകരം വീട്ടാമെന്ന കണക്കുകൂട്ടലിലെത്തിയ സിന്ധുവിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് യമാഗുച്ചി പരാജയപ്പെടുത്തിയത് (18-21, 15-21).
ആദ്യ ഗെയിമില്‍ ഒപ്പത്തിനൊപ്പം പൊരുതിയ സിന്ധുവിന് രണ്ടാം ഗെയിമില്‍ കാര്യമായ പോരാട്ടം പുറത്തെടുക്കാനായില്ല. പുരുഷ വിഭാഗം സിംഗ്ൾസിൽ ഇന്ത്യയുടെ ബി. സായ് പ്രണീത് ജയത്തോടെ സെമിയിലെത്തി. ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍ട്ടോയെ 21-12, 21-15ന് തോൽപിച്ച പ്രണീത് ജപ്പാൻ ഒാപണിെൻറ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായി.
സെമിയില്‍ ഒന്നാം സീഡായ ജപ്പാെൻറ കെേൻറാ മൊമൊട്ടയാണ് പ്രണീതിെൻറ എതിരാളി. പുരുഷ ഡബ്ൾസിൽ ജപ്പാെൻറ കീഗോ െസാനോഡ-തകേഷി കമുറ സഖ്യത്തോട് തോറ്റ സാത്വിക് സായ്രാജ് റാങ്കിറെഡ്ഡി-ചിരാഗ് ക്ഷെട്ടി സഖ്യവും സെമി കാണാതെ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.