ടോക്കിയോ: ജപ്പാൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ ഇന്ത്യയുടെ പി.വി സിന്ധു ക്വാർട്ടറിൽ പുറത്ത്. ജപ്പാൻെറ അകനെ യ മാഗുച്ചിയോടായിരുന്നു സിന്ധുവിൻെറ തോൽവി. സ്കോർ: 18-21, 15-21.
ഇന്തോനേഷ്യൻ ഓപ്പൺ ടൂർണമെൻറിൻെറ ഫൈനലിലും യമാഗുച്ചിയോട് സിന്ധു അടിയറവ് പറഞ്ഞിരുന്നു. 15-21, 16-21 എന്ന സ്കോറിനായിരുന്നു ഇന്തോനേഷ്യൻ ഓപ്പണിൽ സിന്ധുവിൻെറ തോൽവി.
അതേസമയം ഇന്ത്യയുടെ സായ് പ്രണീത് ജപ്പാൻ ഓപ്പണിൽ സെമി ഫൈനലിലേക്ക് മുന്നേറി. ഇന്തോനേഷ്യയുടെ ടോമി സുഗിയർട്ടോയെ തോൽപ്പിച്ചാണ് പ്രണീതിൻെറ സെമി ഫൈനൽ പ്രവേശനം. നേരിട്ടുള്ള ഗെയിമുകൾക്ക് പ്രണീത് ഇന്തോനേഷ്യൻ താരത്തെ തകർത്തു വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.