ഹോങ്കോങ് ഓപണ്‍: ഫൈനലില്‍ ഇന്ത്യക്ക് ഇരട്ടത്തോല്‍വി

കൊളൂന്‍: ഹോങ്കോങ് സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണില്‍ ഇരട്ട കിരീടമെന്ന സ്വപ്നവുമായിറങ്ങിയ ഇന്ത്യക്ക് നിരാശയുടെ ഞായര്‍. പുരുഷ-വനിതാ സിംഗ്ള്‍സ് ഫൈനലില്‍ ഇന്ത്യയുടെ സമീര്‍ വര്‍മയും ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവ് പി.വി. സിന്ധുവും തോറ്റുമടങ്ങി. വനിതാ ഫൈനലില്‍ ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്‍െറ തോല്‍വി. സ്കോര്‍ 15-21, 17-21. ചൈന

ഓപണിലെ കിരീടനേട്ടം ആവര്‍ത്തിക്കാനിറങ്ങിയ സിന്ധുവിനെ 40 മിനിറ്റിനുള്ളിലാണ് തായ്പേയ് താരം കീഴടക്കിയത്. റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ താരത്തിനോടേറ്റ തോല്‍വിക്കുള്ള മറുപടികൂടിയായി ലോക മൂന്നാം നമ്പറായ തായ് സുവിന്‍െറ ജയം. പുരുഷ സിംഗ്ള്‍സില്‍ ആതിഥേയ താരം എന്‍ക ലോങ് അന്‍ഗസിനോട് മൂന്ന് സെറ്റ് നീണ്ട ശക്തമായ പോരാട്ടത്തിനൊടുവിലായിരുന്നു സമീര്‍ വര്‍മ കീഴടങ്ങിയത്. സ്കോര്‍ 14-21, 21-10, 11-21.

Tags:    
News Summary - hong kong open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.