ഡെന്മാർക് ഒാപണിൽ ‘ഇന്ത്യൻ’ ക്വാർട്ടർ

ഒഡൻസ് (ഡെന്മാർക്): ചൈനീസ് ഇതിഹാസ താരം ലിൻഡാനെതിരെ കരിയറിലെ രണ്ടാം അട്ടിമറിജയം സ്വന്തമാക്കിയ കിഡംബി ശ്രീകാന്ത് ഡെന്മാർക് ഒാപൺ ബാഡ്മിൻറൺ ടൂർണമെൻറിെൻറ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യൻ താരം സെമീർ വർമയാണ് ക്വാർട്ടറിൽ ശ്രീകാന്തിെൻറ എതിരാളി. ഒരു സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ ശ്രീകാന്ത് 18-21, 21-17, 21-16 എന്ന സ്കോറിനാണ് രണ്ട് ഒളിമ്പിക് സ്വർണ മെഡൽ ജേതാവും അഞ്ചുതവണ ലോക ചാമ്പ്യനുമായ ലിൻഡാനെ പരാജയപ്പെടുത്തിയത്. 2014ലെ ചൈന ഒാപണിലാണ് ശ്രീകാന്ത് കരിയറിൽ ആദ്യമായി ചൈനീസ് താരത്തെ തോൽപിച്ചത്.

ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവായ ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയെ തോൽപിച്ചാണ് ലോക 23ാം നമ്പർ താരമായ വർമ ക്വാർട്ടർ ബെർത്ത് സ്വന്തമാക്കിയത്. വനിതകളിൽ ൈസന നെഹ്വാളും ഇന്ന് ക്വാർട്ടർ ഫൈനലിനിറങ്ങും. എട്ടാം സീഡ് നസോമി ഒകുഹാരയാണ് സൈനയുടെ എതിരാളി.

Tags:    
News Summary - denmark open-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.