വുഹാൻ: ഏഷ്യൻ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിലെ വൻ അട്ടിമറിയിൽ ഇന്ത്യയുടെ ടോപ് സീഡ് താരം കെ. ശ്രീകാന്ത് പുറത്ത്. വനിതകളിലെ സൂപ്പർ താരങ്ങളായ പി.വി. സിന്ധുവും സൈന നെഹ്വാ ളും രണ്ടാം റൗണ്ടിലെത്തിയപ്പോഴാണ് ശ്രീകാന്തിെൻറ ഞെട്ടിപ്പിക്കുന്ന തോൽവി. ആദ്യ റൗണ്ടിൽ എട്ടാം റാങ്കുകാരനായ ശ്രീകാന്തിനെ 51ാം റാങ്കുകാരൻ ഇന്തോനേഷ്യയുടെ ഷെസാർ ഹിരൺ റുസ്താവിറ്റോയാണ് പുറത്താക്കിയത്. സ്കോർ: 16-21, 20-22.
വനിതകളിൽ, ജപ്പാെൻറ തകാഷി സയാകയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് സിന്ധുവിെൻറ മുന്നേറ്റം. 28 മിനിറ്റ് മാത്രം നീണ്ട മത്സരത്തിൽ 21-14, 21-7 സ്കോറിനായിരുന്നു ജയം. നാലാം സീഡായ സിന്ധുവിന് ഇന്തോനേഷ്യയുടെ ചൊയ്റുനിസയാണ് അടുത്ത എതിരാളി.
ലോക ഒമ്പതാം നമ്പറും ഏഴാം സീഡുമായ സൈന നെഹ്വാൾ മൂന്ന് ഗെയിം അങ്കത്തിനൊടുവിലാണ് ചൈനയുടെ ഹാൻ യൂവിനെ തോൽപിച്ചത്. സ്കോർ: 12-21, 21-11, 21-17. ഒന്നാം ഗെയിമിൽ കീഴടങ്ങിയശേഷമായിരുന്നു സൈനയുടെ തിരിച്ചുവരവ്. പുരുഷ സിംഗ്ൾസിലെ മറ്റൊരു മത്സരത്തിൽ സമീർ വർമ രണ്ടാം റൗണ്ടിൽ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.