ഒാൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്: ഇന്ത്യൻ താരങ്ങൾക്ക് കടുത്ത മത്സരങ്ങൾ

ബർമിങ്ഹാം: ഒാൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ 18 വർഷത്തിനിടെ ഒരു തവണ പോലും ചാമ്പ്യന്മാരാവാൻ ഇന്ത്യൻ താരങ്ങൾക്കായിട്ടില്ല. ഇത്തവണ പക്ഷേ, ജാതകം മാറ് റിക്കുറിക്കാൻ ഇറങ്ങുന്ന ഇന്ത്യൻ താരങ്ങൾക്ക് ആദ്യ റൗണ്ടുകളിൽതന്നെ കടുത്ത പോരാട് ടങ്ങൾ പ്രതീക്ഷിക്കാം. കഴിഞ്ഞ വർഷത്തെ സെമിഫൈനലിസ്റ്റായ പി.വി സിന്ധുവിന് ആദ്യ റൗണ്ടിൽ ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യൂന്നാണ് എതിരാളി. അതേസമയം, ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് ചാമ്പ്യൻ സൈന നെഹ്വാളിന് സ്കോട്ട്ലൻഡ് താരം ക്രിസ്റ്റി ഗ്ലിമൗർ എതിരാളിയായെത്തും. മാർച്ച് ആറിനാണ് ചാമ്പ്യൻഷിപ് ആരംഭിക്കുന്നത്. നിലവിൽ സീനിയർ നാഷനൽ ചാമ്പ്യൻഷിപ്പിൽ കളിച്ചുകൊണ്ടിരിക്കുന്ന സിന്ധുവും സൈനയും ടൂർണമെൻറ് അവസാനിക്കുന്നതോടെ ബർമിങ്ഹാമിലേക്ക് പറക്കും.

കഴിഞ്ഞ വർഷം ഹോേങ്കാങ് ഒാപണിൽ സിന്ധുവിനെ അട്ടിമറിച്ച താരമാണ് സുങ് ജി ഹ്യൂൻ. മലേഷ്യൻ മാസ്റ്റേഴ്സിൽ സെമിയിലെത്തിയും ഇന്തോനേഷ്യൻ ഒാപ്പണിൽ കിരീടം ചൂടിയും ഇൗ വർഷം മികച്ച തുടക്കം കുറിച്ച് ഗ്ലാമർ പോരാട്ടത്തിനൊരുങ്ങുന്ന സൈനക്ക് പക്ഷേ, ആദ്യ റൗണ്ടുകൾ എളുപ്പമാവുമെങ്കിലും അട്ടിമറികൾ സംഭവിച്ചില്ലെങ്കിൽ ക്വാർട്ടർ ഫൈനലിൽ തായ്പേയുടെ ലോക ഒന്നാം നമ്പർ താരം തെയ് സു യിങ്ങ് എതിരാളിയായെത്തും.
പുരുഷന്മാരിൽ കിഡംബി ശ്രീകാന്തിന് ക്വാർട്ടർ ഫൈനലിൽ ലോക ഒന്നാം നമ്പർ താരം കിനോേട്ടാ മൊമോട്ടയോട് എതിരിടേണ്ടിവരും. മൊമോട്ടയോട് അഞ്ചുതവണ ശ്രീകാന്ത് കളി കൈവിട്ടതാണ്. സമീർ വർമക്ക് ആദ്യറൗണ്ടിൽതന്നെ മുൻ ലോക ഒന്നാം നമ്പർ താരം വിക്ടർ അക്സെൽസനാണ് എതിരാളി.

Tags:    
News Summary - All india Badminton championship-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.