നയ്പിഡാവ് (മ്യാൻമർ): ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ കന്നിക്കിരീടമെന്ന ഇന്ത്യയുടെ മോഹം ഫ ൈനലിൽ പൊലിഞ്ഞു. അണ്ടർ 23 ഏഷ്യൻ വോളിബാൾ ചാമ്പ്യൻഷിപ്പിെൻറ ഫൈനലിൽ ചൈനീസ് തായ്പെയ ിക്കു മുന്നിൽ 3-1 എന്ന സെറ്റിനാണ് ഇന്ത്യൻ യുവസംഘം അടിയറവു പറഞ്ഞത്. നാലു സെറ്റ് മത്സ രത്തിൽ ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും നേരിയ വ്യത്യാസത്തിന് കിരീടം കൈവിട്ടു. സ്കോർ: 21-25, 20-25, 25-19, 22-25.
കലാശപ്പോരാട്ടത്തിൽ ചൈനീസ് തായ്പെയിക്കെതിരെ ഒന്നാം സെറ്റിൽ പതറി. പതിവ് പോലെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും തകർപ്പൻ സ്മാഷുകളുമായി കളം ഭരിച്ച തായ്പേയ് രണ്ടാം സെറ്റ് മികച്ച ലീഡിൽതന്നെ സ്വന്തമാക്കി. മൂന്നാം സെറ്റിൽ 6-6ന് തുടങ്ങിയ ഇന്ത്യ പിന്നെ അറ്റാക്കിങ് മൂഡിലായി. എതിരാളിയെ പിടിച്ചുകെട്ടി തുടരൻ സ്മാഷിലൂടെ പോയൻറ് വാരിയായിരുന്നു കുതിപ്പ്. ഒടുവിൽ 25-23ന് സെറ്റ് പിടിച്ച് 2-1 എന്ന നിലയിലായി.
അശ്വിൻ രാജും മലയാളി താരം ഷോൺ ടി. ജോണും പ്രിൻസും ഉതിർത്ത സ്മാഷുകളിലായിരുന്നു ഇന്ത്യൻ പോയൻറ് വേട്ട. ഇതോടെ, നാലാം സെറ്റിൽ പ്രതീക്ഷയായി. സ്മാഷും േബ്ലാക്കും പിഴക്കാത്ത സർവുമായി ഇരുവരും സ്കോർബോർഡ് ചലിപ്പിച്ചു. 4-2, 8-8, 16-16 എന്ന നിലയിലായിരുന്നു മുന്നേറ്റം. ഒടുവിൽ 23-21ന് തായ്പെയ് ലീഡ് പിടിച്ചതോടെ ആധിയായി. പ്രതീക്ഷ കൈവിടാതെ ഇന്ത്യ ആക്രമിച്ചെങ്കിലും 25-23ന് അവർ കിരീടമണിഞ്ഞു. രണ്ടു തവണ മൂന്നാം സ്ഥാനക്കാരായി മടങ്ങിയ ചൈനീസ് തായ്പേയിയുടെ ആദ്യകിരീടം.
കോഴിക്കോട് സ്വദേശി അബ്ദുൽ നാസറാണ് ഇന്ത്യൻ ടീമിെൻറ സഹപരിശീലകൻ. മുത്തുസ്വാമി, ഷോൺ ടി. ജോൺ എന്നീ കേരള താരങ്ങളും ടീമിലുണ്ട്. ലൂസേഴ്സ് ഫൈനലിൽ പാകിസ്താനെ വീഴ്ത്തിയ ജപ്പാൻ മൂന്നാം സ്ഥാനക്കാരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.