റിയോ: മൂന്ന് വയസുകാരെൻറ കാൻസർ ചികിൽസക്കുള്ള ധനസമാഹരണത്തിനായി ഒളിമ്പിക്സിലെ മെഡൽ േജതാവ് തെൻറ മെഡൽ വിറ്റു. റിയോയിൽ വെള്ളിമെഡൽ ലഭിച്ച പോളണ്ട് ഡിസ്കസ് ത്രോ താരം പിയോറ്റ് മലാകോവസ്കിയാണ് ജീവ കാരുണ്യ പ്രവർത്തനത്തിന് തെൻറ അമൂല്യമായ മെഡൽ വിറ്റത്.
കണ്ണിന് കാൻസർ ബാധിച്ച ഒലേകിെൻറ ചികിൽസക്കാണ് പിയോറ്റ് മെഡൽ വിറ്റത്. നേരത്തെ തന്നെ ഒലേകിെൻറ അമ്മ മകെൻറ ചികിൽസയുടെ ധനസഹായത്തിനായി പിയോറ്റിന് കത്തെഴുതിയിരുന്നു. ഇതിന് ശേഷം തെൻറ വെള്ളിമെഡൽ ലേലത്തിൽ വെക്കുന്നതായി പിയോറ്റ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
മിടുക്കനായ കുട്ടിയുടെ ആരോഗ്യത്തിന് വേണ്ടി പ്രാർഥിക്കുന്നു. റിയോയിൽ സ്വർണ മെഡലിനായി കഷ്ടപ്പെട്ടതിനേക്കാൾ ഏറെ പ്രാധാന്യമുള്ള കാര്യത്തിലാണ് ഇപ്പോൾ ഞാൻ ശ്രദ്ദ കേന്ദ്രീകരിച്ചിട്ടുള്ളതെന്നായിരുന്നു പിയോറ്റ് ഫേസ്ബുക്കിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.