ഭുവനേശ്വര്‍: മലയാളി ഗ്രാന്‍ഡ് മാസ്റ്റര്‍ എസ്.എല്‍. നാരായണന് ചതുരംഗക്കളത്തില്‍ മറ്റൊരു അദ്ഭുതനേട്ടം. ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെങ്കലം നേടിയാണ് നാരായണന്‍ മറ്റൊരു നേട്ടം കൊയ്തത്. അവസാന റൗണ്ടില്‍ പോളണ്ടിന്‍െറ ഗ്രിഗറസ് നസൂറ്റയെ തോല്‍പിച്ച നാരായണന്‍ ഒമ്പത് പോയന്‍റ് നേടി. അമേരിക്കയുടെ ജെഫ്രി സിയോങ്ങാണ് ആണ്‍കുട്ടികളില്‍ ജേതാവ്. ഒന്നാം സീഡും റഷ്യന്‍ താരവുമായ വ്ളാദിസ്ളാവ് അര്‍റ്റമീവ് രണ്ടാമതായി. പെണ്‍കുട്ടികളില്‍ റഷ്യയുടെ ദിനാര ഡോര്‍സിയേവക്കാണ് സ്വര്‍ണം. ഇന്ത്യയുടെ പി.വി. നന്ദിതക്കാണ് വെള്ളി. 1987ല്‍ വിശ്വനാഥന്‍ ആനന്ദും 2004ല്‍ പി. ഹരികൃഷ്ണയും 2008ല്‍ അഭിജിത് ഗുപ്തയും ലോക ജൂനിയര്‍ കിരീടം നേടിയിട്ടുണ്ട്. തിരുവനന്തപുരം മണ്ണന്തല സൗപര്‍ണികയില്‍ സുനില്‍ ദത്ത്- ലൈന ദമ്പതികളുടെ മകനായ നാരായണന് കഴിഞ്ഞ വര്‍ഷമാണ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.