കോവിഡ് വാക്സിനെടുത്ത് പെലെയും കപിലും

ന്യൂഡൽഹി/ സാവോപോളോ: ലോകത്തി‍െൻറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജം പകർന്ന് പെലെയും കപിൽദേവും. കോവിഡ് വാക്സിൻ സ്വീകരിച്ച്, ചിത്രം പങ്കുവെച്ചാണ് ഇരുവരും മഹാമാരിക്കെതിരായ പോരാട്ടത്തിൽ പങ്കാളികളായത്. 'ഇന്ന് മറക്കാനാവാത്ത ദിനമാണ്. ഞാൻ കോവിഡ് വാക്സിൻ സ്വീകരിച്ചു. മഹാമാരി ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. കൂടുതൽ പേർ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുംവരെ എല്ലാവരും കരുതിയിരിക്കുക'-ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനൊപ്പം ഫുട്ബാൾ ഇതിഹാസം പെലെ കുറിച്ചു. 2.5 ലക്ഷത്തിലേറെ പേരാണ് ബ്രസീലിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായ കപിൽദേവ് ന്യൂഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിൽ വെച്ചാണ് വാക്സിൻ സ്വീകരിച്ചത്. കഴിഞ്ഞവർഷം ഹൃദയാഘാതമുണ്ടായ കപിൽ ഇതേ ആശുപത്രിയിൽവെച്ച് ആഞ്ജിയോ പ്ലാസ്റ്റിക്ക് വിധേയനായിരുന്നു.

Tags:    
News Summary - pele and kapil dev takes vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.