ഡെക്കാത്ത്ലണിൽ സ്വർണം നേടിയ ഇന്ത്യയുടെ സുനിൽ കുമാർ
സോൾ: ദക്ഷിണ കൊറിയയിലെ യെചിയോണിൽ നടക്കുന്ന ഏഷ്യൻ അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം ദിനം ഇന്ത്യക്ക് ഒരു സ്വർണവും രണ്ടു വീതം വെള്ളിയും വെങ്കലവും. ഡെക്കാത്ത്ലണിൽ സുനിൽ കുമാർ ഒന്നാം സ്ഥാനം നേടി. വനിത ഹൈജംപിൽ പൂജയും 3000 മീറ്ററിൽ ബുഷ്റ ഖാനുമാണ് വെള്ളി മെഡൽ കരസ്ഥമാക്കിയവർ. പുരുഷ, വനിത 4x100 മീറ്റർ റിലേ മത്സരങ്ങളിൽ ഇന്ത്യൻ ടീമുകൾ മൂന്നാം സ്ഥാനവും നേടി.
100 മീ. ഓട്ടം, ലോങ്ജംപ്, ഷോട്ട്പുട്ട്, ഹൈജംപ്, 400 മീ. ഓട്ടം, 110 മീ. ഹർഡ്ൽസ്, ഡിസ്കസ് ത്രോ, പോൾവാൾട്ട്, ജാവലിൻ ത്രോ, 1500 മീ. ഓട്ടം എന്നീ ഇനങ്ങൾ അടങ്ങിയ ഡെക്കാത്ത്ലണിൽ തിങ്കളാഴ്ച അഞ്ചാമനായിരുന്ന സുനിൽ, പിറ്റേന്ന് ഉജ്ജ്വലമായി തിരിച്ചുവന്നു. 7003 പോയന്റോടെയാണ് ഹരിയാനയിലെ ഭിവാനി സ്വദേശിയായ 19കാരന്റെ സുവർണനേട്ടം. ഹൈജംപിൽ ഉസ്ബകിസ്താന്റെ ബർനോഖോന് (1.84 മീ.) ശക്തമായ വെല്ലുവിളി ഉയർത്തിയശേഷം പൂജ (1.82) വെള്ളി സ്വന്തമാക്കി. 3000 മീറ്ററിൽ ബുഷ്റ ഖാൻ 9:41.47 മിനിറ്റിൽ രണ്ടാമതായി ഫിനിഷ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.