തൂനിസ്: മെക്സികോ സിറ്റിയിലെ ആസ്റ്റെക സ്റ്റേഡിയത്തിൽ ഡീഗോ മറഡോണയുടെ ചരിത്ര ഗോളുകൾ പിറക്കുേമ്പാൾ കളി നിയന്ത്രിച്ച റഫറി അലി ബിൻ നാസറിന് കണ്ണീരിെൻറ ദിനങ്ങളാണ്. അലി ബിൻ നാസറിെൻറ കണ്ണുവെട്ടിച്ചായിരുന്നു അന്ന് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ ഡീഗോ 'ദൈവത്തിെൻറ കൈ' ഗോൾ കുറിച്ചത്. ഹാൻഡ് ഗോൾ ലോകം കണ്ടുപിടിച്ചതോടെ റഫറിക്ക് തിരിച്ചടിയായി.
എന്നാൽ, അതൊരു വലിയ സൗഹൃദത്തിെൻറ തുടക്കമാവുകയായിരുന്നു. 2015ൽ ഡീഗോ തുനീഷ്യയിലെത്തിയപ്പോൾ അലി ബിൻ നാസറിനെയും കാണാനെത്തി. തെൻറ കൈയൊപ്പോടെ ഒരു ജഴ്സിയും സമ്മാനിച്ചു. സൂപ്പർ താരത്തിെൻറ മരണത്തോടെ തന്നെ തേടിയെത്തിയ മാധ്യമപ്രവർത്തകർക്കു മുന്നിൽ അലി പൊട്ടിക്കരയുകയായിരുന്നു. ''എെൻറ ഏറ്റവും അടുത്ത കൂട്ടുകാരനാണ് വിടവാങ്ങിയത്. അർജൻറീനയല്ല, നിങ്ങൾ ഒറ്റക്കൊരാളാണ് ലോകകപ്പ് നേടിയതെന്ന് ഞാൻ പറയുമായിരുന്നു'' -അലി ബിൻ ഓർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.