സീനിയർ ഫുട്ബാൾ: തൃശൂർ ഫൈനലിൽ

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യന്മാരായ കോട്ടയം ഫൈനൽ കാണാതെ പുറത്തായി. ഞായർ വൈകിട്ട് നടന്ന ആദ്യ സെമി ഫൈനലിൽ തൃശൂർ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കോട്ടയത്തെ പരാജയപ്പെടുത്തി. ആന്‍റണി പൗലോസ് ആണ് രണ്ട് ഗോളുമായി തൃശൂരിനെ ഫൈനലിലേക്ക് നയിച്ചത്.

39ാം മിനിറ്റിലായിരുന്നു ആദ്യ പ്രഹരം. സമനിലക്കായി കോട്ടയം ആഞ്ഞു ശ്രമിക്കുന്നതിനിടെ 80ാം മിനിറ്റിൽ രണ്ടാം ഗോളും പിറന്നു. നിലവിലെ റണ്ണേഴ്സ് അപ്പായ തിരുവനന്തപുരം ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്തായിരുന്നു. പ്രീ ക്വാർട്ടറിൽ കൊല്ലത്തെയും ക്വാർട്ടറിൽ മലപ്പുറത്തെയും തോൽപിച്ചാണ് തൃശൂർ സെമി ടിക്കറ്റ് നേടിയത്. തിങ്കളാഴ്ച്ച വൈകിട്ട് മൂന്നിന് നടക്കുന്ന രണ്ടാം സെമിയിൽ ഇടുക്കി ആലപ്പുഴയെ നേരിടും. ചൊവ്വാഴ്ച്ച വൈകിട്ട് മൂന്നിനാണ് കലാശക്കളി.

Tags:    
News Summary - Thrissur Enters Sr Football Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.