സന്തോഷ് ട്രോഫി; കേരളത്തിന്റെ ഗ്രൂപ് മത്സരങ്ങൾ കോഴിക്കോട്ട്

ന്യൂഡൽഹി: 76ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെൻറിന്റെ ഗ്രൂപ് മത്സരങ്ങൾ കോഴിക്കോട്ടും ഡൽഹിയിലും ഭുവനേശ്വറിലുമായി നടക്കും. മേഖല യോഗ്യത റൗണ്ട് കടക്കുന്ന ടീമുകൾ അന്തിമ റൗണ്ടിൽ ഏറ്റുമുട്ടുന്നതിനു പകരം ഇക്കുറി ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. കേരളമുൾപ്പെടുന്ന ഗ്രൂപ് രണ്ടിൽ മിസോറം, രാജസ്ഥാൻ, ബിഹാർ, ആന്ധ്രപ്രദേശ്, ജമ്മു-കശ്മീർ എന്നിവരാണുള്ളത്. ഡിസംബർ 26ന് രാജസ്ഥാനെതിരെയാണ് കേരളത്തിന്റെ ആദ്യ കളി. ആറു ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രാഥമിക റൗണ്ടിൽ ഏറ്റുമുട്ടുക. ആറു ഗ്രൂപ് ചാമ്പ്യന്മാർക്ക് പുറമെ ഏറ്റവും മികച്ച മൂന്ന് റണ്ണറപ്പുകളും അന്തിമ റൗണ്ടിലേക്ക് യോഗ്യത നേടും. ഇവർക്കു പുറമെ ആതിഥേയർക്കും സർവിസസിനും റെയിൽവേസിനും നേരിട്ട് പ്രവേശനവും ലഭിക്കും. ഇങ്ങനെ 12 ടീമുകളാണ് അന്തിമ റൗണ്ടിലുണ്ടാവുക. കേരളമാണ് നിലവിലെ ചാമ്പ്യന്മാർ. അന്തിമ റൗണ്ട് വേദിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

Tags:    
News Summary - Santosh Trophy Group matches of Kerala Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.